ന്യൂഡൽഹി: കേരളം, തമിഴ്നാട്, കർണാടക, ഗോവ, ഗുജറാത്ത് തീരത്ത് നാശം വിതയ്ക്കുന്ന ടൗട്ടെ ചുഴലിക്കാറ്റിനെ നേരിടാൻ എല്ലാ ഒരുക്കങ്ങളും ദ്രുതഗതിയിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അവലോകനയോഗത്തിൽ തീരുമാനം. ചുഴലിക്കാറ്റ് ബാധിത സംസ്ഥാനങ്ങളായി സംസ്ഥാന ദുരന്തപ്രതികരണ സേനയുടെ (എസ്ഡിആർഎഫ്- സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോണ്‍സ് ഫോഴ്സ്) 42 സംഘങ്ങളെ നിയോഗിച്ചതായും 26 സംഘങ്ങളെ കരുതലായി ഒരുക്കി നിർത്തിയതായും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
ടൗട്ടെ ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കുമെന്നതിനാൽ ഇന്നലെ രാത്രി മുതലുള്ള വിമാനസർവീസുകളെ ബാധിച്ചേക്കുമെന്നു വിമാനക്കന്പനികൾ അറിയിച്ചു. ഏതാനും സർവീസുകൾ റദ്ദാക്കാനും സാധ്യതയുണ്ട്. റെയിൽ, ബസ് സർവീസുകളും ആവശ്യമെങ്കിൽ നിർത്തിവയ്ക്കും. ലക്ഷദ്വീപിലേക്കുള്ള വിമാന സർവീസുകൾ ഇന്നലെ തന്നെ റദ്ദാക്കി.
ചുഴലിക്കാറ്റു മൂലം നാശമുണ്ടാകുന്ന മേഖലകളിൽ ആവശ്യത്തിനു ദുരന്ത നിവാരണ സൈനികരെയും ഉപകരണങ്ങളും ലഭ്യമാക്കാൻ യോഗത്തിൽ തീരുമാനിച്ചു. ബോട്ടുകൾ മുതൽ മരങ്ങൾ മുറിച്ചു മാറ്റുന്നതു വരെയുള്ള പ്രവർത്തനങ്ങൾക്കു വേണ്ട ഉപകരണങ്ങൾവരെ കരുതലുണ്ടാകും.
നാശം കുറയ്ക്കാനും മരണം ഒഴിവാക്കാനും വേണ്ടതെല്ലാം ചെയ്യാനും ധാരണയായി. ആഭ്യന്തരം അടക്കമുള്ള കേന്ദ്ര മന്ത്രാലയങ്ങളിലെയും ദുരന്തനിവാരണ സേനയിലെയും (എൻഡിആർഎഫ്) ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ വീഡിയോ കോണ്‍ഫറൻസിലൂടെ നടന്ന പ്രധാനമന്ത്രിയുടെ അവലോകന യോഗത്തിൽ പങ്കെടുത്തു.
ടൗട്ടെ ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കുമെന്നതിനാൽ ഇന്നലെ രാത്രി മുതലുള്ള വിമാനസർവീസുകളെ ബാധിച്ചേക്കുമെന്നു വിമാനക്കന്പനികൾ അറിയിച്ചു. ഏതാനും സർവീസുകൾ റദ്ദാക്കാനും സാധ്യതയുണ്ട്. റെയിൽ, ബസ് സർവീസുകളും ആവശ്യമെങ്കിൽ നിർത്തിവയ്ക്കും. ലക്ഷദ്വീപിലേക്കുള്ള വിമാന സർവീസുകൾ ഇന്നലെ തന്നെ റദ്ദാക്കി.
ചുഴലിക്കാറ്റു മൂലം നാശമുണ്ടാകുന്ന മേഖലകളിൽ ആവശ്യത്തിനു ദുരന്ത നിവാരണ സൈനികരെയും ഉപകരണങ്ങളും ലഭ്യമാക്കാൻ യോഗത്തിൽ തീരുമാനിച്ചു. ബോട്ടുകൾ മുതൽ മരങ്ങൾ മുറിച്ചു മാറ്റുന്നതു വരെയുള്ള പ്രവർത്തനങ്ങൾക്കു വേണ്ട ഉപകരണങ്ങൾവരെ കരുതലുണ്ടാകും.
നാശം കുറയ്ക്കാനും മരണം ഒഴിവാക്കാനും വേണ്ടതെല്ലാം ചെയ്യാനും ധാരണയായി. ആഭ്യന്തരം അടക്കമുള്ള കേന്ദ്ര മന്ത്രാലയങ്ങളിലെയും ദുരന്തനിവാരണ സേനയിലെയും (എൻഡിആർഎഫ്) ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ വീഡിയോ കോണ്‍ഫറൻസിലൂടെ നടന്ന പ്രധാനമന്ത്രിയുടെ അവലോകന യോഗത്തിൽ പങ്കെടുത്തു.