വാഷിംഗ്ടൺ: ഇന്ത്യൻ വംശജയും ഇന്ത്യ-അമേരിക്ക നയരൂപീകരണ വിദഗ്ധയുമായ നീര ടാണ്ഡനെ (50) അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മുതിർന്ന ഉപദേശകയായി നിയമിച്ചു. റിപ്പബ്ലിക്കൻ സെനറ്റർമാരുടെ പ്രതിഷേധത്തിനിടെ വൈറ്റ്ഹൗസിലെ ഓഫീസ് മാനേജ്മെന്റ്-ബജറ്റ് ഡയറക്ടർ സ്ഥാനത്തേക്കുള്ള നാമനിർദേശപത്രിക പിൻവലിച്ച് രണ്ടുമാസത്തിനുശേഷമാണ് നീരയുടെ നിയമനമെന്നതു ശ്രദ്ധേയമാണ്.
നീര ടാണ്ഡൻ തിങ്കളാഴ്ച ഔദ്യോഗികമായി ചുമതലയേൽക്കുമെന്നാണു വിവരം. അമേരിക്കൻ പൗരന്മാരുടെ ജീവിതനിലവാരം ഉയർത്താനുള്ള ആശയരൂപീകരണത്തിനായി സ്ഥാപിച്ച സെന്റർ ഫോർ അമേരിക്കൻ പ്രോഗ്രസ്(സിഎപി) എന്ന സ്വതന്ത്ര സംഘടനയുടെ അധ്യക്ഷയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ് നീര. യുഎസ് ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ മുതിർന്ന ഉപദേശകയായി സേവനമനുഷ്ഠിച്ചിട്ടുള്ള നീരയുടെ ധീരമായ നിലപാടുകൾ ബൈഡൻ ഭരണകൂടത്തിനു മുതൽക്കൂട്ടാവുമെന്ന് സിഎപി സ്ഥാപക ഡയറക്ടർ ജോൺ പൊഡേസ്റ്റ അഭിപ്രായപ്പെട്ടു.
കലിഫോർണിയ യൂണിവേഴ്സിറ്റിയിൽനിന്ന് ബാച്ചിലർ ഓഫ് സയൻസ് ബിരുദവും യെയിൽ ലോ സ്കൂളിൽനിന്ന് നിയമബിരുദവും നേടിയിട്ടുള്ള നീര ടാണ്ഡൻ, ഹിലരി ക്ലിന്റന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ നയരൂപീകരണ അധ്യക്ഷകൂടിയായിരുന്നു.
നീര ടാണ്ഡൻ തിങ്കളാഴ്ച ഔദ്യോഗികമായി ചുമതലയേൽക്കുമെന്നാണു വിവരം. അമേരിക്കൻ പൗരന്മാരുടെ ജീവിതനിലവാരം ഉയർത്താനുള്ള ആശയരൂപീകരണത്തിനായി സ്ഥാപിച്ച സെന്റർ ഫോർ അമേരിക്കൻ പ്രോഗ്രസ്(സിഎപി) എന്ന സ്വതന്ത്ര സംഘടനയുടെ അധ്യക്ഷയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ് നീര. യുഎസ് ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ മുതിർന്ന ഉപദേശകയായി സേവനമനുഷ്ഠിച്ചിട്ടുള്ള നീരയുടെ ധീരമായ നിലപാടുകൾ ബൈഡൻ ഭരണകൂടത്തിനു മുതൽക്കൂട്ടാവുമെന്ന് സിഎപി സ്ഥാപക ഡയറക്ടർ ജോൺ പൊഡേസ്റ്റ അഭിപ്രായപ്പെട്ടു.
കലിഫോർണിയ യൂണിവേഴ്സിറ്റിയിൽനിന്ന് ബാച്ചിലർ ഓഫ് സയൻസ് ബിരുദവും യെയിൽ ലോ സ്കൂളിൽനിന്ന് നിയമബിരുദവും നേടിയിട്ടുള്ള നീര ടാണ്ഡൻ, ഹിലരി ക്ലിന്റന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ നയരൂപീകരണ അധ്യക്ഷകൂടിയായിരുന്നു.