ബെയ്ജിംഗ്: ചൈനയുടെ ടിയാൻവെൻ-1 പേടകം ചൊവ്വയിൽ വിജയകരമായി ലാൻഡ് ചെയ്തതായി ചൈനീസ് നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ (സിഎൻഎസ്എ) അറിയിച്ചു. ഓർബിറ്റർ, ലാൻഡർ, റോവർ എന്നീ മൂന്ന് ഘടകങ്ങൾ അടങ്ങുന്ന പേടകം 2020 ജൂലൈ 23ന് ആണ് വിക്ഷേപിച്ചത്. ഓർബിറ്റർ, ലാൻഡർ, റോവർ ഘടകങ്ങൾ അടങ്ങുന്ന ആദ്യത്തെ ചൈനീസ് ചൊവ്വാദൗത്യമാണിത്.
ഏഴു മാസത്തെ സഞ്ചാരശേഷം ടിയാൻവെൻ പേടകം ഫെബ്രുവരിയിലാണു ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. ലാൻഡ് ചെയ്യുന്നതിനുള്ള അനുയോജ്യ സ്ഥലം ലഭിക്കാൻ രണ്ടു മാസം പേടകം ചൊവ്വാ ഗ്രഹത്തെ വലം വച്ചു. 240 കിലോഗ്രാം ഭാരമുള്ള റോവറിന് ആറ് ചക്രങ്ങളും നാല് സോളാർ പാനലുകളുമാണുള്ളത്. റോവർ മണിക്കൂറിൽ 200 മീറ്റർ ദൂരം സഞ്ചരിക്കും. റഡാർ, കാമറ, അന്തരീക്ഷമാപിനി എന്നിവയടക്കം ആറ് ഉപകരണങ്ങളാണു റോവറിലുള്ളത്. യുഎഇ, യുഎസ് രാജ്യങ്ങളുടെ ചൊവ്വാ ദൗത്യം അടുത്തിടെ വിജയിച്ചിരുന്നു. നാസയുടെ പെർസീവിയറൻസ് റോവർ ഫെബ്രുവരി 18 ന് ചൊവ്വയിൽ ലാൻഡ് ചെയ്തു. 2014 ൽ ഇന്ത്യ ചൊവ്വായുടെ ഭ്രണപഥത്തിലേക്ക് ഉപഗ്രഹം അയച്ചിരുന്നു.
ഏഴു മാസത്തെ സഞ്ചാരശേഷം ടിയാൻവെൻ പേടകം ഫെബ്രുവരിയിലാണു ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. ലാൻഡ് ചെയ്യുന്നതിനുള്ള അനുയോജ്യ സ്ഥലം ലഭിക്കാൻ രണ്ടു മാസം പേടകം ചൊവ്വാ ഗ്രഹത്തെ വലം വച്ചു. 240 കിലോഗ്രാം ഭാരമുള്ള റോവറിന് ആറ് ചക്രങ്ങളും നാല് സോളാർ പാനലുകളുമാണുള്ളത്. റോവർ മണിക്കൂറിൽ 200 മീറ്റർ ദൂരം സഞ്ചരിക്കും. റഡാർ, കാമറ, അന്തരീക്ഷമാപിനി എന്നിവയടക്കം ആറ് ഉപകരണങ്ങളാണു റോവറിലുള്ളത്. യുഎഇ, യുഎസ് രാജ്യങ്ങളുടെ ചൊവ്വാ ദൗത്യം അടുത്തിടെ വിജയിച്ചിരുന്നു. നാസയുടെ പെർസീവിയറൻസ് റോവർ ഫെബ്രുവരി 18 ന് ചൊവ്വയിൽ ലാൻഡ് ചെയ്തു. 2014 ൽ ഇന്ത്യ ചൊവ്വായുടെ ഭ്രണപഥത്തിലേക്ക് ഉപഗ്രഹം അയച്ചിരുന്നു.