ന്യൂഡൽഹി: ആവശ്യത്തിനു വാക്സിനില്ലാതെ വാക്സിൻ എടുക്കാൻ പറയുന്ന കേന്ദ്രസർക്കാരിനെതിരേ ഡൽഹി ഹൈക്കോടതി. ഇക്കാര്യത്തിലുള്ള കോളർ ടൂണ്‍ സന്ദേശം അരോചകമാണെന്നും കോടതി പറഞ്ഞു. നിങ്ങൾ ആവശ്യത്തിനു വാക്സിൻ നൽകുന്നില്ല. എന്നിട്ടും നിങ്ങൾ ഓരോ ടെലിഫോണ്‍ കോളിനും മുന്‍പേ പറയുന്നു, വാക്സിൻ എടുക്കൂയെന്ന്. ഈ സന്ദേശംകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നു ജസ്റ്റീസുമാരായ വിപിൻ സാംഘി, രേഖ പള്ളി എന്നിവരുടെ ഡിവിഷൻ ബെഞ്ച് ചോദിച്ചു.
വാക്സിൻ എല്ലാവർക്കും നൽകണം. ഇനി നിങ്ങൾ പണം ഈടാക്കാൻ പോവുകയാണെങ്കിൽകൂടിയും വാക്സിൻ നൽകണം. കുട്ടികൾ പോലും അതു തന്നെയാണ് പറയുന്നത്- കോടതി ചൂണ്ടിക്കാട്ടി.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഒരേ സന്ദേശം തുടർച്ചയായി കേൾപ്പിക്കുന്നതിനു പകരം വ്യത്യസ്ത സന്ദേശങ്ങൾ തയാറാക്കണം. ഓക്സിജൻ കോണ്‍സെൻട്രേറ്റുകളുടെയും സിലിണ്ടറുകളുടെയും ഉപയോഗം, വാക്സിനേഷൻ തുടങ്ങിയ കാര്യങ്ങളിലുള്ള ബോധവത്കരണം നൽകുന്ന പരിപാടികൾ ടെലിവിഷൻ അവതാരകരെ ഉപയോഗിച്ച് തയാറാക്കി എല്ലാ ചാനലുകളിലും സംപ്രേഷണം ചെയ്തുകൂടേയെന്നും കോടതി ചോദിച്ചു.
വാക്സിൻ എല്ലാവർക്കും നൽകണം. ഇനി നിങ്ങൾ പണം ഈടാക്കാൻ പോവുകയാണെങ്കിൽകൂടിയും വാക്സിൻ നൽകണം. കുട്ടികൾ പോലും അതു തന്നെയാണ് പറയുന്നത്- കോടതി ചൂണ്ടിക്കാട്ടി.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഒരേ സന്ദേശം തുടർച്ചയായി കേൾപ്പിക്കുന്നതിനു പകരം വ്യത്യസ്ത സന്ദേശങ്ങൾ തയാറാക്കണം. ഓക്സിജൻ കോണ്‍സെൻട്രേറ്റുകളുടെയും സിലിണ്ടറുകളുടെയും ഉപയോഗം, വാക്സിനേഷൻ തുടങ്ങിയ കാര്യങ്ങളിലുള്ള ബോധവത്കരണം നൽകുന്ന പരിപാടികൾ ടെലിവിഷൻ അവതാരകരെ ഉപയോഗിച്ച് തയാറാക്കി എല്ലാ ചാനലുകളിലും സംപ്രേഷണം ചെയ്തുകൂടേയെന്നും കോടതി ചോദിച്ചു.