ചെന്നൈ: പതിമ്മൂന്നുപേരുടെ മരണത്തിനിടയാക്കിയ തൂത്തുക്കുടി വെടിവയ്പിലേക്കു നയിച്ച സംഭവങ്ങളെക്കുറിച്ച അന്വേഷിക്കുന്ന ജസ്റ്റീസ് അരുണ ജഗദീശൻ കമ്മീഷൻ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. ഇന്നലെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ സന്ദർശിച്ചാണു ജസ്റ്റീസ് അരുണ ജഗദീശൻ റിപ്പോർട്ട് സമർപ്പിച്ചത്.
മലിനീകരണപ്രശ്നം ഉയർത്തിക്കാട്ടി പ്രദേശവാസികൾ നടത്തിയ സമരം അടിച്ചമർത്താനായിരുന്നു വെടിവയ്പ്. 2018 മേയ് മാസം മുതൽ പ്ലാന്റ് അടച്ചിട്ടിരിക്കുകയാണ്. കോവിഡ് രൂക്ഷമായതിനെത്തുടർന്ന് പ്ലാന്റിൽനിന്ന് നാല് മാസത്തേക്ക് ഓക്സിജൻ ഉത്പാദിപ്പിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. മറ്റ് ഉത്പന്നങ്ങൾ നിർമിക്കരുതെന്ന ഉപാധിയോടെയായിരുന്നു അനുമതി.
മലിനീകരണപ്രശ്നം ഉയർത്തിക്കാട്ടി പ്രദേശവാസികൾ നടത്തിയ സമരം അടിച്ചമർത്താനായിരുന്നു വെടിവയ്പ്. 2018 മേയ് മാസം മുതൽ പ്ലാന്റ് അടച്ചിട്ടിരിക്കുകയാണ്. കോവിഡ് രൂക്ഷമായതിനെത്തുടർന്ന് പ്ലാന്റിൽനിന്ന് നാല് മാസത്തേക്ക് ഓക്സിജൻ ഉത്പാദിപ്പിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. മറ്റ് ഉത്പന്നങ്ങൾ നിർമിക്കരുതെന്ന ഉപാധിയോടെയായിരുന്നു അനുമതി.