ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തിനു നേതൃത്വം നൽകിയ മുൻ സിബിഐ ഓഫീസർ കെ. രഘുത്തമൻ (76) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രഘുത്തമന്റെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു. സംസ്കാരം വില്ലുപുരത്തെ ഉലന്തുർപേട്ട് നടത്തിയതായി മരുമകൻ ഡോ.ഷൺമുഖ വേൽ അറിയിച്ചു.
രാജീവ് ഗാന്ധിയുടെ വധം ഉൾപ്പെടെ ഏതാനും വിഷയങ്ങളിൽ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഹ്യുമൻ ബോംബ് എന്ന പേരിലുള്ള ഡോക്യുമെന്ററിയും ശ്രദ്ധിക്കപ്പെട്ടു. 1991 മേയ് 21 ന് ശ്രീപെരുന്പത്തൂരിൽ തെരഞ്ഞെടുപ്പുറാലിയിൽ പങ്കെടുക്കാനെത്തിയ രാജീവ് ഗാന്ധിയെ എൽടിടിഇ തീവ്രവാദികൾ കൊലപ്പെടുത്തുകയായിരുന്നു. പത്തുവർഷം നീണ്ട അന്വേഷണത്തിനുശേഷം ഏഴു പ്രതികളെ വധശിക്ഷയ്ക്കു വിധിച്ചു. പിന്നീട് പ്രതികളുടെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയും ചെയ്തു.
രാജീവ് ഗാന്ധിയുടെ വധം ഉൾപ്പെടെ ഏതാനും വിഷയങ്ങളിൽ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഹ്യുമൻ ബോംബ് എന്ന പേരിലുള്ള ഡോക്യുമെന്ററിയും ശ്രദ്ധിക്കപ്പെട്ടു. 1991 മേയ് 21 ന് ശ്രീപെരുന്പത്തൂരിൽ തെരഞ്ഞെടുപ്പുറാലിയിൽ പങ്കെടുക്കാനെത്തിയ രാജീവ് ഗാന്ധിയെ എൽടിടിഇ തീവ്രവാദികൾ കൊലപ്പെടുത്തുകയായിരുന്നു. പത്തുവർഷം നീണ്ട അന്വേഷണത്തിനുശേഷം ഏഴു പ്രതികളെ വധശിക്ഷയ്ക്കു വിധിച്ചു. പിന്നീട് പ്രതികളുടെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയും ചെയ്തു.