ടെഹ്റാൻ: ഇറാൻ മുൻ പ്രസിഡന്റ് മഹമ്മൂദ് അഹ്മദി നെജാദ് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നു. ലോകരാജ്യങ്ങളെ നേരിടാൻ തക്കവിധത്തിൽ ടെഹ്റാന്റെ ആണവ പദ്ധതികൾ നടപ്പാക്കിയ അഹ്മദി നെജാദ് വീണ്ടും പ്രസിഡന്റ് പദവിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടേക്കുമെന്നാണു നിരീക്ഷകരുടെ പ്രവചനം.
2017ൽ പ്രസിഡന്റ് പദവിയിലേക്കു മത്സരിക്കാൻ അഹ്മദി നെജാദ് ശ്രമിച്ചിരുന്നെങ്കിലും ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിയുടെ നിർദേശത്തെത്തുടർന്നു പിന്തിരിയുകയായിരുന്നു. ഇക്കുറി അറുപത്തിനാലുകാരനായ അഹ്മദി നെജാദിന്റെ സ്ഥാനാർഥിത്വത്തെ ഖമനയ് നേരിട്ട് എതിർക്കുന്നില്ല. മിതവാദിയായ നിലവിലെ പ്രസിഡന്റ് ഹസൻ റുഹാനിക്കെതിരേയാണ് കടുത്ത നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന അഹ്മദിനെ ജാദിന്റെ പോരാട്ടം.
ഖമനയി നേതൃത്വം നൽകുന്ന സമിതിയാണ് ജൂണ്‍ 18നു നടക്കുന്ന തെരഞ്ഞെടുപ്പിൽ ആരൊക്കെ മത്സരിക്കണമെന്നു നിശ്ചയിക്കുന്നത്. യുഎസുമായുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അഹ്മദി നെജാദിന്റെ തീവ്ര നിലപാടുകൾക്ക് പിന്തുണ ലഭിക്കുമെന്നു നിരീക്ഷകർ കരുതുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നതിനായി രജിസ്റ്റർ ചെയ്യാൻ നൂറു കണക്കിന് അനുയായികളുടെ അകന്പടിയോടെയാണ് അഹ്മദി നെജാദ് ആഭ്യന്തര മന്ത്രാലയത്തിൽ എത്തിയത്.
രണ്ടു തവണ ഇറാന്റെ പ്രസിഡന്റ് പദവിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട അഹ്മദിനെജാദ് 2005 മുതൽ 2013 വരെ പദവി വഹിച്ചിട്ടുണ്ട്. ഇറാനിലെ നിയമപ്രകാരം നാലു വർഷത്തെ ഇടവേളയ്ക്കുശേഷം മാത്രമേ പ്രസിഡന്റ് പദത്തിലേക്കു മത്സരിക്കാൻ കഴിയൂ.
2017ൽ പ്രസിഡന്റ് പദവിയിലേക്കു മത്സരിക്കാൻ അഹ്മദി നെജാദ് ശ്രമിച്ചിരുന്നെങ്കിലും ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിയുടെ നിർദേശത്തെത്തുടർന്നു പിന്തിരിയുകയായിരുന്നു. ഇക്കുറി അറുപത്തിനാലുകാരനായ അഹ്മദി നെജാദിന്റെ സ്ഥാനാർഥിത്വത്തെ ഖമനയ് നേരിട്ട് എതിർക്കുന്നില്ല. മിതവാദിയായ നിലവിലെ പ്രസിഡന്റ് ഹസൻ റുഹാനിക്കെതിരേയാണ് കടുത്ത നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന അഹ്മദിനെ ജാദിന്റെ പോരാട്ടം.
ഖമനയി നേതൃത്വം നൽകുന്ന സമിതിയാണ് ജൂണ്‍ 18നു നടക്കുന്ന തെരഞ്ഞെടുപ്പിൽ ആരൊക്കെ മത്സരിക്കണമെന്നു നിശ്ചയിക്കുന്നത്. യുഎസുമായുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അഹ്മദി നെജാദിന്റെ തീവ്ര നിലപാടുകൾക്ക് പിന്തുണ ലഭിക്കുമെന്നു നിരീക്ഷകർ കരുതുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നതിനായി രജിസ്റ്റർ ചെയ്യാൻ നൂറു കണക്കിന് അനുയായികളുടെ അകന്പടിയോടെയാണ് അഹ്മദി നെജാദ് ആഭ്യന്തര മന്ത്രാലയത്തിൽ എത്തിയത്.
രണ്ടു തവണ ഇറാന്റെ പ്രസിഡന്റ് പദവിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട അഹ്മദിനെജാദ് 2005 മുതൽ 2013 വരെ പദവി വഹിച്ചിട്ടുണ്ട്. ഇറാനിലെ നിയമപ്രകാരം നാലു വർഷത്തെ ഇടവേളയ്ക്കുശേഷം മാത്രമേ പ്രസിഡന്റ് പദത്തിലേക്കു മത്സരിക്കാൻ കഴിയൂ.