മോസ്കോ: കോവിഡ് രണ്ടാംതരംഗത്തിൽ ഇന്ത്യയുടെ പോരാട്ടത്തിനു റഷ്യൻ വാക്സിനുകൾ കൂടുതൽ ഫലപ്രദമെന്നു റഷ്യൻ ഉപപ്രധാനമന്ത്രി താത്ത്യാന ഗോലികോവ. ജനിതക മാറ്റംവന്ന പുതിയ വൈറസ് റഷ്യയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ഗോലികോവ പറഞ്ഞു. റഷ്യയുടെ സ്പുട്നിക് അഞ്ച് വാക്സിന്റെ ആദ്യ ബാച്ച് കഴിഞ്ഞയാഴ്ച ഇന്ത്യയിലെത്തിയിരുന്നു. ഇന്ത്യയിൽ മൂന്നാംഘട്ട വാക്സിൻ വിതരണത്തിന്റെ ഭാഗമായി 18 വയസുമുതൽ മുതൽ 45 വരെയുള്ളവർക്കായാണ് വാക്സിൻ എത്തിച്ചത്.
1,50,000 ഡോസ് ആണ് ആദ്യമെത്തിയത്. 39 ലക്ഷം ഡോസ് വാക്സിൻ ഈ മാസം അവസാനം എത്തും. വാക്സിന്റെ ഉപയോഗക്ഷമതയെക്കുറിച്ച് ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറിയിൽ പരിശോധനകൾ നടന്നുവരികയാണ്. ഇതിനുശേഷം കസൗലിയിലെ സെൻട്രൽ ഡ്രഗ് ലബോറട്ടറിയിലേക്ക് വിതരണ അവകാശത്തിനായി അപേക്ഷിക്കും. കേന്ദ്രാനുമതി ലഭിച്ചാൽ വാക്സിൻ വിതരണം ചെയ്യാം.
1,50,000 ഡോസ് ആണ് ആദ്യമെത്തിയത്. 39 ലക്ഷം ഡോസ് വാക്സിൻ ഈ മാസം അവസാനം എത്തും. വാക്സിന്റെ ഉപയോഗക്ഷമതയെക്കുറിച്ച് ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറിയിൽ പരിശോധനകൾ നടന്നുവരികയാണ്. ഇതിനുശേഷം കസൗലിയിലെ സെൻട്രൽ ഡ്രഗ് ലബോറട്ടറിയിലേക്ക് വിതരണ അവകാശത്തിനായി അപേക്ഷിക്കും. കേന്ദ്രാനുമതി ലഭിച്ചാൽ വാക്സിൻ വിതരണം ചെയ്യാം.