മോസ്കോ: റഷ്യയിലെ കസാനിൽ സ്കൂളിൽ പത്തൊമ്പതുകാരൻ നടത്തിയ വെടിവയ്പിൽ ഏഴു വിദ്യാർഥികളും അധ്യാപികയും ഉൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 21 പേർക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എട്ടാംക്ലാസിൽ പഠിക്കുന്ന നാല് ആൺകുട്ടികളും മൂന്നു പെൺകുട്ടികളുമാണ് കൊല്ലപ്പെട്ടതെന്ന് കസാൻ ഉൾപ്പെടുന്ന ടാറ്റാർസ്ഥാൻ റിപ്പബ്ലിക് ഗവർണർ റുസ്തം മിനിഖനേവ് അറിയിച്ചു. അക്രമിയെ അറസ്റ്റ്ചെയ്തു. പരിക്കേറ്റവരിൽ 18 പേർ കുട്ടികളാണ്. ഇതിൽ ആറുപേർ അത്യാഹിത വിഭാഗത്തിലാണ്.
ഏതാനും വിദ്യാർഥികൾ ക്ലാസ്മുറിയിൽ നിന്നു പുറത്തുചാടിയാണ് രക്ഷപ്പെട്ടത്. സംഭവത്തെത്തുടർന്ന് കസാനിലെ മുഴുവൻ സ്കൂളുകളുടെയും സുരക്ഷ ശക്തിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
അത്യാഹിതത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ ദുഃഖം രേഖപ്പെടുത്തി. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തോക്ക് കൈവശം വയ്ക്കാനുള്ള നിയമങ്ങൾ കർക്കശമാക്കാൻ നിർദേശിച്ചു. ഡോക്ടർമാരും മരുന്നുകളും ഉൾപ്പെടുന്ന വിമാനം അടിയന്തരമായി കസാനിലേക്ക് അയച്ചുവെന്ന് റഷ്യൻ എമർജൻസി മന്ത്രി അറിയിച്ചു.
എട്ടാംക്ലാസിൽ പഠിക്കുന്ന നാല് ആൺകുട്ടികളും മൂന്നു പെൺകുട്ടികളുമാണ് കൊല്ലപ്പെട്ടതെന്ന് കസാൻ ഉൾപ്പെടുന്ന ടാറ്റാർസ്ഥാൻ റിപ്പബ്ലിക് ഗവർണർ റുസ്തം മിനിഖനേവ് അറിയിച്ചു. അക്രമിയെ അറസ്റ്റ്ചെയ്തു. പരിക്കേറ്റവരിൽ 18 പേർ കുട്ടികളാണ്. ഇതിൽ ആറുപേർ അത്യാഹിത വിഭാഗത്തിലാണ്.
ഏതാനും വിദ്യാർഥികൾ ക്ലാസ്മുറിയിൽ നിന്നു പുറത്തുചാടിയാണ് രക്ഷപ്പെട്ടത്. സംഭവത്തെത്തുടർന്ന് കസാനിലെ മുഴുവൻ സ്കൂളുകളുടെയും സുരക്ഷ ശക്തിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
അത്യാഹിതത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ ദുഃഖം രേഖപ്പെടുത്തി. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തോക്ക് കൈവശം വയ്ക്കാനുള്ള നിയമങ്ങൾ കർക്കശമാക്കാൻ നിർദേശിച്ചു. ഡോക്ടർമാരും മരുന്നുകളും ഉൾപ്പെടുന്ന വിമാനം അടിയന്തരമായി കസാനിലേക്ക് അയച്ചുവെന്ന് റഷ്യൻ എമർജൻസി മന്ത്രി അറിയിച്ചു.