മുംബൈ: ഖത്തറിൽനിന്ന് 40 ടൺ ഓക്സിജൻ എത്തിച്ച് നാവികസേന. ഐഎൻസ് ത്രിഖണ്ഡ് യുദ്ധക്കപ്പലിൽ കൊണ്ടുവന്ന ഓക്സിജൻ മഹാരാഷ്ട്ര സർക്കാരിനു കൈമാറി.
ഫ്രാൻസാണ് ഓക്സിജൻ ലഭ്യമാക്കിയത്. ഓക്സിജൻ ലഭ്യതയ്ക്കായി ഇന്ത്യയും ഫ്രാൻസും സഹകരിച്ചു നടത്തുന്ന ‘ഓക്സിജൻ സോളിഡാരിറ്റി ബ്രിഡ്ജ്’ ദൗത്യത്തിന്റെ ഭാഗമായിട്ടാണിത്. കോവിഡ് ദുരിതാശ്വാസത്തിനായി സമുദ്രസേതു രണ്ടാം ഘട്ട ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന നാവികസേനയും ഇതിന്റെ ഭാഗമാവുകയായിരുന്നു. അടുത്ത രണ്ടു മാസത്തിനുള്ളിൽ 600 ടൺ ദ്രവീകൃത മെഡിക്കൽ ഓക്സിജൻ ഇന്ത്യക്കു ലഭ്യമാക്കാനാണ് ഇന്തോ-ഫ്രഞ്ച് ദൗത്യം ലക്ഷ്യമിടുന്നത്.
സമുദ്രസേതു രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മുംബൈ, വിശാഖപട്ടണം, കൊച്ചി നാവികതാവളങ്ങളിലെ കപ്പലുകളടക്കം ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി നാവികസേന അറിയിച്ചു.
കഴിഞ്ഞവർഷം നടപ്പാക്കിയ സമുദ്രസേതു ഒന്നാം ഘട്ടത്തിൽ വിദേശരാജ്യങ്ങളിൽ കുടുങ്ങിയ 4,000 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചിരുന്നു.
ഫ്രാൻസാണ് ഓക്സിജൻ ലഭ്യമാക്കിയത്. ഓക്സിജൻ ലഭ്യതയ്ക്കായി ഇന്ത്യയും ഫ്രാൻസും സഹകരിച്ചു നടത്തുന്ന ‘ഓക്സിജൻ സോളിഡാരിറ്റി ബ്രിഡ്ജ്’ ദൗത്യത്തിന്റെ ഭാഗമായിട്ടാണിത്. കോവിഡ് ദുരിതാശ്വാസത്തിനായി സമുദ്രസേതു രണ്ടാം ഘട്ട ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന നാവികസേനയും ഇതിന്റെ ഭാഗമാവുകയായിരുന്നു. അടുത്ത രണ്ടു മാസത്തിനുള്ളിൽ 600 ടൺ ദ്രവീകൃത മെഡിക്കൽ ഓക്സിജൻ ഇന്ത്യക്കു ലഭ്യമാക്കാനാണ് ഇന്തോ-ഫ്രഞ്ച് ദൗത്യം ലക്ഷ്യമിടുന്നത്.
സമുദ്രസേതു രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മുംബൈ, വിശാഖപട്ടണം, കൊച്ചി നാവികതാവളങ്ങളിലെ കപ്പലുകളടക്കം ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി നാവികസേന അറിയിച്ചു.
കഴിഞ്ഞവർഷം നടപ്പാക്കിയ സമുദ്രസേതു ഒന്നാം ഘട്ടത്തിൽ വിദേശരാജ്യങ്ങളിൽ കുടുങ്ങിയ 4,000 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചിരുന്നു.