മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈ ധാരാവിയിൽ രണ്ടു മാസത്തിനിടെ ആദ്യമായി പ്രതിദിന കോവിഡ് പോസിറ്റീവ് കേസുകൾ പത്തിൽ താഴെയായി. ഇന്നലെ ഒന്പതു പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
ഇതുവരെ ധാരാവിയിൽ 6632 പേർക്കു കോവിഡ് ബാധിച്ചു. 727 പേരാണു ചികിത്സയിലുള്ളത്. മാർച്ച് 11ന് ധാരാവിയിൽ ഏഴു പേർക്കായിരുന്നു കോവിഡ് ബാധിച്ചിരുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം ഉയർന്നു.
ഏപ്രിൽ എട്ടിനു രോഗികളുടെ എണ്ണം 99 ആയിരുന്നു. 2.5 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ധാരാവിയിൽ 6.5 ലക്ഷം പേരാണു തിങ്ങിപ്പാർക്കുന്നത്.
ഇതുവരെ ധാരാവിയിൽ 6632 പേർക്കു കോവിഡ് ബാധിച്ചു. 727 പേരാണു ചികിത്സയിലുള്ളത്. മാർച്ച് 11ന് ധാരാവിയിൽ ഏഴു പേർക്കായിരുന്നു കോവിഡ് ബാധിച്ചിരുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം ഉയർന്നു.
ഏപ്രിൽ എട്ടിനു രോഗികളുടെ എണ്ണം 99 ആയിരുന്നു. 2.5 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ധാരാവിയിൽ 6.5 ലക്ഷം പേരാണു തിങ്ങിപ്പാർക്കുന്നത്.