ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെടുകയും മഹാമാരിയിൽ ജനം ദുരിതത്തിലായപ്പോഴും സെൻട്രൽ വിസ്ത പദ്ധതി അടക്കം വ്യക്തി അജൻഡകളുമായി മുന്നോട്ടു പോകുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ തെറ്റുകൾക്കു പ്രായശ്ചിത്തം ചെയ്യണമെന്നു കോണ്‍ഗ്രസ് പ്രവർത്തകസമിതി ആവശ്യപ്പെട്ടു.
ജനങ്ങളോടു കരുണയില്ലാത്ത സർക്കാരാണ്, രാജ്യത്തെ സംവിധാനമല്ല പരാജയപ്പെട്ടതെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. പ്രതിസന്ധി ചർച്ച ചെയ്യാൻ എത്രയും വേഗം കേന്ദ്രം സർവകക്ഷി യോഗം വിളിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മോദിയുടെ അഹന്തയും അമിത ആത്മവിശ്വാസവും രാജ്യത്തെ വളരെ അപകടകരമായ സ്ഥിതിയിലെത്തിച്ചിരിക്കുകയാണെന്നു രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
കേന്ദ്ര സർക്കാരിന്റെ നിസംഗത, അബോധാവസ്ഥ, കഴിവില്ലായ്മ എന്നിവയുടെ നേരിട്ടുള്ള അനന്തരഫലങ്ങളാണു രാജ്യം അഭിമുഖീകരിക്കുന്നത്. അഭൂതപൂർവമായ പൊതുജനാരോഗ്യ പ്രതിസന്ധിയായി മാറിയ കോവിഡ്് വെല്ലുവിളിയെ ഫലപ്രദമായ കൈകാര്യം ചെയ്യുന്നതിനു പകരം സത്യം മറച്ചുവയ്ക്കുന്നതിനാണു കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. കോവിഡിന്റെ കണക്കുകളിൽ പലതും സർക്കാർ മറച്ചുവയ്ക്കുകയാണെന്നും മരണങ്ങൾ പലതും റിപ്പോർട്ട് ചെയ്യുന്നില്ലെന്നും കോണ്‍ഗ്രസ് പ്രവർത്തക സമിതി പാസാക്കിയ പ്രമേയത്തിൽ കുറ്റപ്പെടുത്തി.
കോവിഡിനെ പ്രതിരോധിക്കാൻ സൗജന്യ വാക്സിൻ എല്ലാവർക്കും നൽകാൻ കേന്ദ്രം തയാറാകണം. കടുത്ത സാന്പത്തിക പ്രതിസന്ധിയിലുള്ള ജനതയെ ഇനിയും പിഴിയരുത്. ഒരു രാജ്യത്ത് ഒരു തെരഞ്ഞെടുപ്പെന്നു വരെ പറയുന്നവർ ഒരു രാജ്യത്ത് ഒരേ മരുന്നിനു പല വിലകളാണ് അനുവദിച്ചു കൊടുത്തത്. ഒരേ രോഗത്തിനുള്ള രണ്ടുതരം വാക്സിനുകൾക്കു രാജ്യത്ത് ആറു വ്യത്യസ്ത വിലകളാണെന്നും വാക്സിൻ വിതരണം തീർത്തും അപര്യാപ്തമാണെന്നും എഐസിസി ജനറൽ സെക്രട്ടറി രണ്‍ദീപ് സുർജേവാല കുറ്റപ്പെടുത്തി.
ജനങ്ങളോടു കരുണയില്ലാത്ത സർക്കാരാണ്, രാജ്യത്തെ സംവിധാനമല്ല പരാജയപ്പെട്ടതെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. പ്രതിസന്ധി ചർച്ച ചെയ്യാൻ എത്രയും വേഗം കേന്ദ്രം സർവകക്ഷി യോഗം വിളിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മോദിയുടെ അഹന്തയും അമിത ആത്മവിശ്വാസവും രാജ്യത്തെ വളരെ അപകടകരമായ സ്ഥിതിയിലെത്തിച്ചിരിക്കുകയാണെന്നു രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
കേന്ദ്ര സർക്കാരിന്റെ നിസംഗത, അബോധാവസ്ഥ, കഴിവില്ലായ്മ എന്നിവയുടെ നേരിട്ടുള്ള അനന്തരഫലങ്ങളാണു രാജ്യം അഭിമുഖീകരിക്കുന്നത്. അഭൂതപൂർവമായ പൊതുജനാരോഗ്യ പ്രതിസന്ധിയായി മാറിയ കോവിഡ്് വെല്ലുവിളിയെ ഫലപ്രദമായ കൈകാര്യം ചെയ്യുന്നതിനു പകരം സത്യം മറച്ചുവയ്ക്കുന്നതിനാണു കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. കോവിഡിന്റെ കണക്കുകളിൽ പലതും സർക്കാർ മറച്ചുവയ്ക്കുകയാണെന്നും മരണങ്ങൾ പലതും റിപ്പോർട്ട് ചെയ്യുന്നില്ലെന്നും കോണ്‍ഗ്രസ് പ്രവർത്തക സമിതി പാസാക്കിയ പ്രമേയത്തിൽ കുറ്റപ്പെടുത്തി.
കോവിഡിനെ പ്രതിരോധിക്കാൻ സൗജന്യ വാക്സിൻ എല്ലാവർക്കും നൽകാൻ കേന്ദ്രം തയാറാകണം. കടുത്ത സാന്പത്തിക പ്രതിസന്ധിയിലുള്ള ജനതയെ ഇനിയും പിഴിയരുത്. ഒരു രാജ്യത്ത് ഒരു തെരഞ്ഞെടുപ്പെന്നു വരെ പറയുന്നവർ ഒരു രാജ്യത്ത് ഒരേ മരുന്നിനു പല വിലകളാണ് അനുവദിച്ചു കൊടുത്തത്. ഒരേ രോഗത്തിനുള്ള രണ്ടുതരം വാക്സിനുകൾക്കു രാജ്യത്ത് ആറു വ്യത്യസ്ത വിലകളാണെന്നും വാക്സിൻ വിതരണം തീർത്തും അപര്യാപ്തമാണെന്നും എഐസിസി ജനറൽ സെക്രട്ടറി രണ്‍ദീപ് സുർജേവാല കുറ്റപ്പെടുത്തി.