കോൽക്കത്ത: ബംഗാളിൽ 43 തൃണമൂൽ കോൺഗ്രസ് മന്ത്രിമാർ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ ജഗ്ദീപ് ധൻകർ സത്യവാചകം ചൊല്ലിക്കൊടുത്തു. അമിത് മിത്ര, ബ്രത്യ ബസു, രതിൻ ഘോഷ് എന്നിവർ വെർച്വലായാണു സത്യപ്രതിജ്ഞ ചെയ്തത്.
ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത 24 പേർ കാബിനറ്റ് മന്ത്രിമാരും പത്തു പേർ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരുമാണ്. ഇന്നലെ സത്യപ്രതിജ്ഞ ചെയ്തവരിൽ എട്ടു പേർ വനിതകളാണ്. ഇതോടെ മുഖ്യമന്ത്രി മമത ബാനർജി അടക്കം മന്ത്രിസഭയിൽ വനിതകൾ ഒന്‍പതായി. ശശി പാൻജയാണു കാബിനറ്റ് പദവിയുള്ള ഏക മന്ത്രി.
ആഭ്യന്തരം ഉൾപ്പെടെ പ്രമുഖ വകുപ്പുകളെല്ലാം മുഖ്യമന്ത്രി മമത ബാനർജി കൈകാര്യം ചെയ്യും. മുൻ മന്ത്രിസഭയിലുണ്ടായിരുന്ന സുബ്രത മുഖർജി, ഫിർഹാദ് ഹക്കീം, പാർഥ ചാറ്റർജി എന്നിവർക്ക് ഇത്തവണയും മന്ത്രിസ്ഥാനം ലഭിച്ചു. മുൻ ക്രിക്കറ്റ്താരം മനോജ് തിവാരിക്കും മന്ത്രിസഭയിൽ ഇടം ലഭിച്ചു. കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേർന്ന മനസ് ഭുനിയ ആണ് ജലവിഭവ വകുപ്പ് മന്ത്രി. മമത ബാനർജിയുടെ ആദ്യ സർക്കാരിൽ കോൺഗ്രസ് പ്രതിനിധിയെന്ന നിലയിൽ ഭുനിയ മന്ത്രിയായിരുന്നു.
ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത 24 പേർ കാബിനറ്റ് മന്ത്രിമാരും പത്തു പേർ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരുമാണ്. ഇന്നലെ സത്യപ്രതിജ്ഞ ചെയ്തവരിൽ എട്ടു പേർ വനിതകളാണ്. ഇതോടെ മുഖ്യമന്ത്രി മമത ബാനർജി അടക്കം മന്ത്രിസഭയിൽ വനിതകൾ ഒന്‍പതായി. ശശി പാൻജയാണു കാബിനറ്റ് പദവിയുള്ള ഏക മന്ത്രി.
ആഭ്യന്തരം ഉൾപ്പെടെ പ്രമുഖ വകുപ്പുകളെല്ലാം മുഖ്യമന്ത്രി മമത ബാനർജി കൈകാര്യം ചെയ്യും. മുൻ മന്ത്രിസഭയിലുണ്ടായിരുന്ന സുബ്രത മുഖർജി, ഫിർഹാദ് ഹക്കീം, പാർഥ ചാറ്റർജി എന്നിവർക്ക് ഇത്തവണയും മന്ത്രിസ്ഥാനം ലഭിച്ചു. മുൻ ക്രിക്കറ്റ്താരം മനോജ് തിവാരിക്കും മന്ത്രിസഭയിൽ ഇടം ലഭിച്ചു. കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേർന്ന മനസ് ഭുനിയ ആണ് ജലവിഭവ വകുപ്പ് മന്ത്രി. മമത ബാനർജിയുടെ ആദ്യ സർക്കാരിൽ കോൺഗ്രസ് പ്രതിനിധിയെന്ന നിലയിൽ ഭുനിയ മന്ത്രിയായിരുന്നു.