ഹരാരെ: പാക്കിസ്ഥാന് ക്രിക്കറ്റ് നായകന് ബാബര്‍ അസം പുതിയ ചരിത്രമെഴുത്തി. സിംബാബ്വേയെ രണ്ടാമത്തെയും അവസാനത്തേതുമായ ടെസ്റ്റില്‍ പരാജയപ്പെടുത്തിയോടെ ക്യാപ്റ്റനായി ആദ്യ നാലു ടെസ്റ്റ് ജയിക്കുന്ന ആദ്യ പാക്കിസ്ഥാന് ക്യാപ്റ്റനെന്ന റിക്കാര്‍ഡ് അസം സ്വന്തമാക്കി. ഇതിനു മുമ്പ് നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ രണ്ടു ടെസ്റ്റിലും പാക്കിസ്ഥാന് ജയിച്ചിരുന്നു.
സിംബാബ്വേയ്ക്കെതിരേയുള്ള രണ്ടാം ടെസ്റ്റില്‍ പാക്കിസ്ഥാന് ഇന്നിംഗ്സിനും 147 റണ്‍സിനുമാണ് ജയിച്ചത്. ഇതോടെ പരമ്പര 2-0ന് പാക്കിസ്ഥാന് സ്വന്തമാക്കി. പരമ്പരയില്‍ രണ്ടാം തവണയാണ് പാക്കിസ്ഥാന് ഇന്നിംഗ്സ് ജയം നേടുന്നത്.
പാക്കിസ്ഥാന് ഒന്നാം ഇന്നിംഗ്സില്‍ എട്ട് വിക്കറ്റിന് 510 റണ്‍സില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. എന്നാല്‍ സിംബാബ്വേയ്ക്ക് ഒന്നാം ഇന്നിംഗ്സില്‍ 132 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ഫോളോ ഓണ്‍ ചെയ്ത ആതിഥേയര്‍ 231 റണ്‍സിനു പുറത്തായി. ഷഹീന് അഫ്രീദിയും നൗമാന്‍ അലിയും അഞ്ചു വിക്കറ്റ് വീതം വീഴ്ത്തി. പാക്കിസ്ഥാനായി 215 റണ്‍സുമായി പുറത്താകാതെ നിന്ന അബിദ് അലിയാണ് മാന്‍ ഓഫ് ദ മാച്ച്. പരമ്പരയിലുടെനീളം മികച്ച ബൗളിംഗ് കാഴ്ചവച്ച ഹസന് അലിയാണ് മാന്‍ ഓഫ് ദ സീരിസ്.
ബാബര്‍ അസമും എലിസ ഹീലിയും ഏപിലിലെ താരങ്ങൾ
ഐസിസിയുടെ 2021 ഏപ്രില്‍ മാസത്തെ മികച്ച താരങ്ങളായി പുരുഷ വിഭാഗത്തില്‍ പാക്കിസ്ഥാന് നായകന് ബാബര്‍ അസമിനെയും വനിതകളില്‍ എലിസ ഹീലിയെയും തെരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ഏകദിന, ട്വന്റി 20 പരമ്പരകളിലെ പ്രകടനമാണ് അസമിനെ പുരസ്കാരത്തിലെത്തിച്ചത്. ഏപ്രിലില്‍ അസാം ഏകദിനത്തിലെ ഒന്നാം നമ്പര്‍ ബാറ്റ്സ്മാനുമായി.
ഓസ്ട്രേലിയയുടെ വിക്കറ്റ്കീപ്പര്‍ എലിസ ഹീലി ന്യൂസിലന്‍ഡിനെതിരേയുള്ള മൂന്നു മത്സരങ്ങളിലെ ഏകദിനത്തിലെ മികവിലാണ് ഏപ്രിലിലെ താരമായത്.
ബാബര്‍ അസമിനു റിക്കാര്‍ഡ്; പാക്കിസ്ഥാനു പരമ്പര
11:50 PM May 10, 2021 | Deepika.com