ജറുസലേം: അൽ അഖ്സ മോസ്ക് പരിസരത്ത് പലസ്തീനികളും ഇസ്രേലി പോലീസും തമ്മിലുള്ള സംഘർഷം തുടരുന്നു. പോലീസ് കണ്ണീർ വാതകവും സ്റ്റൺ ഗ്രനേഡും പ്രയോഗിച്ച് അക്രമികളെ തുരത്താൻ ശ്രമിക്കുന്നുണ്ടെന്ന് അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു. ഇന്നലെ 215 പലസ്തീനികൾക്ക് പരിക്കേറ്റെന്നും ഇതിൽ 153 പേരേ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പലസ്തീൻ വൃത്തങ്ങൾ അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നാലു പേരുടെ നില അതീവ ഗരുതരമാണ്.
അൽ-അഖ്സ മോസ്ക് പരിസരത്തുന്നിന്ന് ഇസ്രേലി പോലീസ് പിൻമാറണമെന്ന് ഹമാസ് അന്ത്യശാസനം നൽകി. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലേക്ക് ഇസ്രയേൽ വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ ഒന്പതു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ഇതിനിടെ, മോസ്കിലേക്ക് ഇസ്രേലി പോലീസ് എത്തുന്നതു തടയാൻ പ്രതിഷേധക്കാർ തടിയും ലോഹപാളികളും ഉപയോഗിച്ച് ബാരിക്കേഡുകൾ തീർത്തു. മോസ്കിനുള്ളിൽ 400 പേർ തന്പടിച്ചിട്ടുണ്ട്. മോസ്കിനുള്ളിലേക്കാണു പോലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചത്.
റംസാൻ മാസത്തിൽ മുസ്ലിംകൾക്കു നേരേ ഇസ്രയേൽ നീക്കം നടത്തുന്നതിനെതിരേ അന്താരാഷ്ട്ര തലത്തിൽ വിമർശനങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. പോലീസുകാർക്കുനേരേയും വിലാപത്തിന്റെ മതിലിനു സമീപം പ്രാർഥനയ്ക്കായി ഒത്തുകൂടിയ ജൂതന്മാർക്കു നേരേയും കല്ലേറുണ്ടായതായി പോലീസ് പറഞ്ഞു.
പുണ്യസ്ഥലത്ത് കലാപം നടത്താനാണു പലസ്തീനികൾ പദ്ധതിയിടുന്നതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വക്താവ് ഓഫീർ ജെന്റിൽമാൻ പറഞ്ഞു. പ്രാർഥിക്കാനുള്ള സ്വതന്ത്ര്യം ഇസ്രയേൽ നൽകുന്നുണ്ട്. കലാപം നടത്തുന്നതിനുള്ള സ്വാതന്ത്ര്യം നൽകുകയില്ലെന്നും അദ്ദേഹം പറഞ്ഞു. പഴയ ജറുസലേം നഗരത്തിൽ കല്ലേറിൽ ഇസ്രേലി പോലീസ് ജീപ്പ് തകർന്നു. കല്ലേറിനെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് അപകടത്തിൽ പെട്ട് പോലീസുകാർക്കു പരിക്കേറ്റു.
ഇതിനിടെ, ജറുസലേം ദിന പരേഡിനു മുന്നോടിയായി ജൂതന്മാർക്കു പഴയ ജറുസലേം നഗരത്തിൽ പോലീസ് സന്ദർശന വിലക്ക് ഏർപ്പെടുത്തി. റംസാൻ മാസത്തിൽ നടക്കുന്ന പരേഡ് സംഘർഷത്തിന് ഇടയാക്കുമെന്നാണു നിഗമനം.
അൽ-അഖ്സ മോസ്ക് പരിസരത്തുന്നിന്ന് ഇസ്രേലി പോലീസ് പിൻമാറണമെന്ന് ഹമാസ് അന്ത്യശാസനം നൽകി. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലേക്ക് ഇസ്രയേൽ വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ ഒന്പതു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ഇതിനിടെ, മോസ്കിലേക്ക് ഇസ്രേലി പോലീസ് എത്തുന്നതു തടയാൻ പ്രതിഷേധക്കാർ തടിയും ലോഹപാളികളും ഉപയോഗിച്ച് ബാരിക്കേഡുകൾ തീർത്തു. മോസ്കിനുള്ളിൽ 400 പേർ തന്പടിച്ചിട്ടുണ്ട്. മോസ്കിനുള്ളിലേക്കാണു പോലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചത്.
റംസാൻ മാസത്തിൽ മുസ്ലിംകൾക്കു നേരേ ഇസ്രയേൽ നീക്കം നടത്തുന്നതിനെതിരേ അന്താരാഷ്ട്ര തലത്തിൽ വിമർശനങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. പോലീസുകാർക്കുനേരേയും വിലാപത്തിന്റെ മതിലിനു സമീപം പ്രാർഥനയ്ക്കായി ഒത്തുകൂടിയ ജൂതന്മാർക്കു നേരേയും കല്ലേറുണ്ടായതായി പോലീസ് പറഞ്ഞു.
പുണ്യസ്ഥലത്ത് കലാപം നടത്താനാണു പലസ്തീനികൾ പദ്ധതിയിടുന്നതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വക്താവ് ഓഫീർ ജെന്റിൽമാൻ പറഞ്ഞു. പ്രാർഥിക്കാനുള്ള സ്വതന്ത്ര്യം ഇസ്രയേൽ നൽകുന്നുണ്ട്. കലാപം നടത്തുന്നതിനുള്ള സ്വാതന്ത്ര്യം നൽകുകയില്ലെന്നും അദ്ദേഹം പറഞ്ഞു. പഴയ ജറുസലേം നഗരത്തിൽ കല്ലേറിൽ ഇസ്രേലി പോലീസ് ജീപ്പ് തകർന്നു. കല്ലേറിനെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് അപകടത്തിൽ പെട്ട് പോലീസുകാർക്കു പരിക്കേറ്റു.
ഇതിനിടെ, ജറുസലേം ദിന പരേഡിനു മുന്നോടിയായി ജൂതന്മാർക്കു പഴയ ജറുസലേം നഗരത്തിൽ പോലീസ് സന്ദർശന വിലക്ക് ഏർപ്പെടുത്തി. റംസാൻ മാസത്തിൽ നടക്കുന്ന പരേഡ് സംഘർഷത്തിന് ഇടയാക്കുമെന്നാണു നിഗമനം.