കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലിക്ക് പാർലമെന്റിൽ ഭൂരിപക്ഷ തെളിയിക്കാനായില്ല. വിശ്വാസപ്രമേയത്തിൽ 93 വോട്ടുകളാണു പ്രധാനമന്ത്രിക്കു ലഭിച്ചത്. 275 അംഗ സഭയിൽ 136 വോട്ടുകളാണു കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
പ്രചണ്ഡയുടെ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി (മാവോയിസ്റ്റ് സെന്റർ) ഒലിക്കുള്ള പിന്തുണ പിൻവലിച്ചതിനെത്തുടർന്നാണു പാർലമെന്റിൽ വിശ്വാസപ്രമേയം കൊണ്ടുവന്നത്. ഒലിയെ എതിർത്ത് 124 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തു. 15 പേർ വോട്ടെടുപ്പിൽനിന്ന് വിട്ടു നിന്നതായും സ്പീക്കർ അഗ്നി സബ്കോട്ട പറഞ്ഞു. 232 അംഗങ്ങളാണ് ഇന്നലെ പാർലമെന്റിൽ എത്തിയത്.
പ്രധാനമന്ത്രിയുടെ വിശ്വാസപ്രമേയം വോട്ടിനിട്ടു തള്ളിയതായി സ്പീക്കർ പറഞ്ഞു. ഭൂരിപക്ഷം തെളിയിക്കാൻ പരാജയപ്പെട്ടതോടെ ഭരണഘടനയുടെ 100(3) അനുച്ഛേദ പ്രകാരം പ്രധാനമന്ത്രി പദത്തിൽനിന്ന് ഒലി അയോഗ്യനാകും. മാധവ് നേപ്പാളിന്റെ നേതൃത്വത്തിൽ 28 അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. നേപ്പാൾ കോൺഗ്രസ് പാർട്ടി- 61, പ്രചണ്ഡയുടെ സിപിഎൻ (മാവോയിസ്റ്റ് സെന്റർ) - 49 വീതം വോട്ടുകൾക്കു പ്രധാനമന്ത്രിയെ എതിർത്തു. ജനതാ സമാജ്വാദി പാർട്ടിയുടെ വോട്ട് ഭിന്നിച്ചുപോയി.
പ്രചണ്ഡയുടെ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി (മാവോയിസ്റ്റ് സെന്റർ) ഒലിക്കുള്ള പിന്തുണ പിൻവലിച്ചതിനെത്തുടർന്നാണു പാർലമെന്റിൽ വിശ്വാസപ്രമേയം കൊണ്ടുവന്നത്. ഒലിയെ എതിർത്ത് 124 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തു. 15 പേർ വോട്ടെടുപ്പിൽനിന്ന് വിട്ടു നിന്നതായും സ്പീക്കർ അഗ്നി സബ്കോട്ട പറഞ്ഞു. 232 അംഗങ്ങളാണ് ഇന്നലെ പാർലമെന്റിൽ എത്തിയത്.
പ്രധാനമന്ത്രിയുടെ വിശ്വാസപ്രമേയം വോട്ടിനിട്ടു തള്ളിയതായി സ്പീക്കർ പറഞ്ഞു. ഭൂരിപക്ഷം തെളിയിക്കാൻ പരാജയപ്പെട്ടതോടെ ഭരണഘടനയുടെ 100(3) അനുച്ഛേദ പ്രകാരം പ്രധാനമന്ത്രി പദത്തിൽനിന്ന് ഒലി അയോഗ്യനാകും. മാധവ് നേപ്പാളിന്റെ നേതൃത്വത്തിൽ 28 അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. നേപ്പാൾ കോൺഗ്രസ് പാർട്ടി- 61, പ്രചണ്ഡയുടെ സിപിഎൻ (മാവോയിസ്റ്റ് സെന്റർ) - 49 വീതം വോട്ടുകൾക്കു പ്രധാനമന്ത്രിയെ എതിർത്തു. ജനതാ സമാജ്വാദി പാർട്ടിയുടെ വോട്ട് ഭിന്നിച്ചുപോയി.