ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിന്റെ പശ്ചാത്തലത്തിൽ ഡൽഹി സർക്കാർ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു.
ഇന്നു രാവിലെ അവസാനിക്കേണ്ടിയിരുന്ന ലോക്ഡൗണ്‍ മേയ് 17 രാവിലെ അഞ്ച് വരെയാണ് നീട്ടിയത്. ജമ്മു കാഷ്മീർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിരുന്ന കർഫ്യു- ലോക്ഡൗണ്‍ നിയന്ത്രണങ്ങളും അടുത്ത ആഴ്ച വരെ നീട്ടിയിട്ടുണ്ട്. പ്രതിദിന കോവിഡ് സ്ഥീരികരണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞെങ്കിലും കൂടുതൽ ശക്തമായ നിയന്ത്രണമാണ് ഈയാഴ്ച ഏർപ്പെടുത്തിയിരിക്കുന്നതെന്നു കേജരിവാൾ പറഞ്ഞു. മെട്രോ ട്രെയിനുകൾ സർവീസ് നടത്തില്ല. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനു ലോക്ഡൗണ്‍ കാലയളവ് ഉപയോഗപ്പെടുത്തേണ്ട തുണ്ടെ ന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡൽഹി നേരിട്ടിരുന്ന പ്രധാന പ്രശ്നം ഓക്സിജൻ ക്ഷാമമായിരുന്നു. അത് കേന്ദ്രത്തിന്റെ സഹായത്തോടെ മെച്ചപ്പെടുത്താനായി. ഏപ്രിൽ മധ്യത്തിൽ 35 ശതമാനമായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23 ശതമാനമായി കുറയ്ക്കാനായെന്നും മുഖ്യമന്ത്രി വിശദമാക്കി. ഏപ്രിൽ 23 മുതലാണ് ഡൽഹിയിൽ പൂർണ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയത്.
അതേസമയം, ഉത്തർപ്രദേശിൽ ഏർപ്പെടുത്തിയിരുന്ന ഭാഗിക ലോക്ഡൗണ്‍ മേയ് 17 വരെ നീട്ടിയതായി അഡീഷണൽ ചീഫ് സെക്രട്ടറി നവനീത് സേഹ്ഗാൾ അറിയിച്ചു.
മേയ് പത്ത് വരെയാണു നേരത്തേ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നത്. മെഡിക്കൽ, അവശ്യ സർവീസ് ഒഴികെയുള്ള എല്ലാ നടപടികൾക്കും യുപിയിൽ വിലക്കേർപ്പെടുത്തിയിരുന്നു.
ഇന്നു രാവിലെ അവസാനിക്കേണ്ടിയിരുന്ന ലോക്ഡൗണ്‍ മേയ് 17 രാവിലെ അഞ്ച് വരെയാണ് നീട്ടിയത്. ജമ്മു കാഷ്മീർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിരുന്ന കർഫ്യു- ലോക്ഡൗണ്‍ നിയന്ത്രണങ്ങളും അടുത്ത ആഴ്ച വരെ നീട്ടിയിട്ടുണ്ട്. പ്രതിദിന കോവിഡ് സ്ഥീരികരണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞെങ്കിലും കൂടുതൽ ശക്തമായ നിയന്ത്രണമാണ് ഈയാഴ്ച ഏർപ്പെടുത്തിയിരിക്കുന്നതെന്നു കേജരിവാൾ പറഞ്ഞു. മെട്രോ ട്രെയിനുകൾ സർവീസ് നടത്തില്ല. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനു ലോക്ഡൗണ്‍ കാലയളവ് ഉപയോഗപ്പെടുത്തേണ്ട തുണ്ടെ ന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡൽഹി നേരിട്ടിരുന്ന പ്രധാന പ്രശ്നം ഓക്സിജൻ ക്ഷാമമായിരുന്നു. അത് കേന്ദ്രത്തിന്റെ സഹായത്തോടെ മെച്ചപ്പെടുത്താനായി. ഏപ്രിൽ മധ്യത്തിൽ 35 ശതമാനമായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23 ശതമാനമായി കുറയ്ക്കാനായെന്നും മുഖ്യമന്ത്രി വിശദമാക്കി. ഏപ്രിൽ 23 മുതലാണ് ഡൽഹിയിൽ പൂർണ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയത്.
അതേസമയം, ഉത്തർപ്രദേശിൽ ഏർപ്പെടുത്തിയിരുന്ന ഭാഗിക ലോക്ഡൗണ്‍ മേയ് 17 വരെ നീട്ടിയതായി അഡീഷണൽ ചീഫ് സെക്രട്ടറി നവനീത് സേഹ്ഗാൾ അറിയിച്ചു.
മേയ് പത്ത് വരെയാണു നേരത്തേ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നത്. മെഡിക്കൽ, അവശ്യ സർവീസ് ഒഴികെയുള്ള എല്ലാ നടപടികൾക്കും യുപിയിൽ വിലക്കേർപ്പെടുത്തിയിരുന്നു.