കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഗേൾസ് സ്കൂളിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി. പതിനൊന്നിനും പതിനഞ്ചിനും മധ്യേ പ്രായമുള്ള വിദ്യാർഥികളാണു മരിച്ചവരിലേറേയും. ശനിയാഴ്ചയുണ്ടായ സ്ഫോടനത്തിൽ നൂറോളം പേർക്കു പരിക്കേറ്റതായി ആഭ്യന്തരമാന്ത്രാലയം വക്താവ് അറിയിച്ചു. സ്കൂൾ വിട്ട് കുട്ടികൾ മടങ്ങുന്പോൾ സ്കൂളിലെ പ്രവേശന കവാടത്തിനു പുറത്ത് മൂന്ന് സ്ഫോടനങ്ങളാണുണ്ടായത്. ഷിയ ഭൂരിപക്ഷ മേഖലയായ ദഷ്ത് ഇ-ബാർച്ചിയിലെ സയീദ് അൽ ഷഹ്ദ സ്കൂളിനു സമീപമാണു സ്ഫോടനമുണ്ടായത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. താലിബാൻ അനുശോചനം രേഖപ്പെടുത്തി. സ്ഫോടകവസ്തു നിറച്ച വാഹനം പൊട്ടിത്തെറിക്കുകയായിരുന്നെന്നു പോലീസ് അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ സുന്നി-ഷിയാ സംഘർഷം പതിവാണ്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. താലിബാൻ അനുശോചനം രേഖപ്പെടുത്തി. സ്ഫോടകവസ്തു നിറച്ച വാഹനം പൊട്ടിത്തെറിക്കുകയായിരുന്നെന്നു പോലീസ് അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ സുന്നി-ഷിയാ സംഘർഷം പതിവാണ്.