ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും പരിഹസിക്കുന്ന ഒരു പരസ്യവും വീഡിയോയും ഷെയർ ചെയ്തതിനു പ്രമുഖ കവി പ്രഫ. കെ. സച്ചിദാനന്ദന് ഫേസ്ബുക്കിന്റെ വിലക്ക്. ഒരാഴ്ചത്തേക്ക് സ്വന്തം ഫേസ്ബുക്ക് പ്രൊഫൈലിൽ എഴുതുന്നതിൽ നിന്നാണു വിലക്ക്.
വിലക്കിനെക്കുറിച്ച് സച്ചിദാനന്ദൻ എഴുതിയ കുറിപ്പ് - “ഇന്നലെ (വെള്ളി) രാത്രിയാണ് എനിക്ക് ഫേസ്ബുക്ക് വിലക്കു വന്നത്. അമിത് ഷായെയും കേരളത്തിലെ ബിജെപിയുടെ പരാജയത്തെയും കുറിച്ചുള്ള നർമം കലർന്ന ഒരു വീഡിയോയും മോഡിയെക്കുറിച്ച് ’കണ്ടവരുണ്ടോ’ എന്ന ഒരു നർമരസത്തിലുള്ള പരസ്യവും -രണ്ടും എനിക്ക് വാട്സപ്പിൽ അയച്ചു കിട്ടിയതാണ്- പോസ്റ്റ് ചെയ്തപ്പോഴാണ് ഇതുണ്ടായത്. ഏപ്രിൽ 21-ന് ഒരു താക്കീതു കിട്ടിയിരുന്നു- അത് ഒരു ഫലിതം നിറഞ്ഞ കമന്റിനായിരുന്നു. അതിനും മുന്പും പല കമന്റുകളും അപ്രത്യക്ഷമാകാറുണ്ട്. താക്കീത് നേരിട്ട് ഫേസ്ബുക്കിൽ നിന്നാണ് വന്നത്. മേയ് ഏഴിന്റെ അറിയിപ്പിൽ പറഞ്ഞത് ഞാൻ പോസ്റ്റ്ചെയ്യുന്നതും കമന്റ് ചെയ്യുന്നതും ലൈക്ക് ചെയ്യുന്നതുമെല്ലാം 24 മണിക്കൂർ നേരത്തേക്ക് വിലക്കിയിരിക്കുന്നു”-അദ്ദേഹം കുറിച്ചു.
വിലക്കിനെക്കുറിച്ച് സച്ചിദാനന്ദൻ എഴുതിയ കുറിപ്പ് - “ഇന്നലെ (വെള്ളി) രാത്രിയാണ് എനിക്ക് ഫേസ്ബുക്ക് വിലക്കു വന്നത്. അമിത് ഷായെയും കേരളത്തിലെ ബിജെപിയുടെ പരാജയത്തെയും കുറിച്ചുള്ള നർമം കലർന്ന ഒരു വീഡിയോയും മോഡിയെക്കുറിച്ച് ’കണ്ടവരുണ്ടോ’ എന്ന ഒരു നർമരസത്തിലുള്ള പരസ്യവും -രണ്ടും എനിക്ക് വാട്സപ്പിൽ അയച്ചു കിട്ടിയതാണ്- പോസ്റ്റ് ചെയ്തപ്പോഴാണ് ഇതുണ്ടായത്. ഏപ്രിൽ 21-ന് ഒരു താക്കീതു കിട്ടിയിരുന്നു- അത് ഒരു ഫലിതം നിറഞ്ഞ കമന്റിനായിരുന്നു. അതിനും മുന്പും പല കമന്റുകളും അപ്രത്യക്ഷമാകാറുണ്ട്. താക്കീത് നേരിട്ട് ഫേസ്ബുക്കിൽ നിന്നാണ് വന്നത്. മേയ് ഏഴിന്റെ അറിയിപ്പിൽ പറഞ്ഞത് ഞാൻ പോസ്റ്റ്ചെയ്യുന്നതും കമന്റ് ചെയ്യുന്നതും ലൈക്ക് ചെയ്യുന്നതുമെല്ലാം 24 മണിക്കൂർ നേരത്തേക്ക് വിലക്കിയിരിക്കുന്നു”-അദ്ദേഹം കുറിച്ചു.