ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷത കണക്കിലെടുത്ത് ജയിലുകളിലെ തിരക്ക് കുറയ്ക്കാനുള്ള നിർദേശങ്ങൾ നൽകി സുപ്രീംകോടതി. ഗുരുതര കുറ്റകൃത്യങ്ങൾ അല്ലാത്ത സംഭവങ്ങളിൽ അറസ്റ്റ് ഒഴിവാക്കണമെന്നാണു പ്രധാന നിർദേശം. ഏഴു വർഷത്തിൽ കുറവ് തടവുശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ഒഴിവാക്കാമെന്നാണ് ചീഫ് ജസ്റ്റീസ് എൻ.വി രമണ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിർദേശിച്ചിരിക്കുന്നത്.
തടവുകാരുടെ മോചനത്തിനായി കഴിഞ്ഞ വർഷം രൂപീകരിച്ച ഉന്നതാധികാര സമിതി നടപടിയെടുക്കണം. ഈ സമിതി രൂപീകരിച്ചിട്ടില്ലാത്ത സംസ്ഥാനങ്ങൾ എത്രയും പെട്ടെന്ന് അതിനുള്ള നടപടികളും സ്വീകരിക്കണം. കഴിഞ്ഞ വർഷം കോവിഡ് കാലത്ത് പുറത്തു വിട്ട എല്ലാ കുറ്റവാളികളെയും ഇത്തവണയും മോചിപ്പിക്കുന്നകാര്യം സമിതി പരിഗണിക്കണം. താത്കാലികമായി മോചിപ്പിക്കുന്ന കുറ്റവാളികൾക്ക് ഏറ്റവും ചുരുങ്ങിയത് 90 ദിവസത്തെ പരോൾ ആണ് അനുവദിക്കേണ്ടത്. സമിതിയുടെ തീരുമാനങ്ങളും ജയിലുകളിലെ സ്ഥല സൗകര്യങ്ങളും സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം.
തടവുകാരുടെ മോചനത്തിനായി കഴിഞ്ഞ വർഷം രൂപീകരിച്ച ഉന്നതാധികാര സമിതി നടപടിയെടുക്കണം. ഈ സമിതി രൂപീകരിച്ചിട്ടില്ലാത്ത സംസ്ഥാനങ്ങൾ എത്രയും പെട്ടെന്ന് അതിനുള്ള നടപടികളും സ്വീകരിക്കണം. കഴിഞ്ഞ വർഷം കോവിഡ് കാലത്ത് പുറത്തു വിട്ട എല്ലാ കുറ്റവാളികളെയും ഇത്തവണയും മോചിപ്പിക്കുന്നകാര്യം സമിതി പരിഗണിക്കണം. താത്കാലികമായി മോചിപ്പിക്കുന്ന കുറ്റവാളികൾക്ക് ഏറ്റവും ചുരുങ്ങിയത് 90 ദിവസത്തെ പരോൾ ആണ് അനുവദിക്കേണ്ടത്. സമിതിയുടെ തീരുമാനങ്ങളും ജയിലുകളിലെ സ്ഥല സൗകര്യങ്ങളും സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം.