ജറുസലേം: കിഴക്കൻ ജറുസലേമിലെ അൽ അക്സ മോസ്കിലുണ്ടായ സംഘർഷത്തിൽ 205 പലസ്തീനികൾക്കും 17 ഇസ്രേലി പോലീസുകാർക്കും പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി മോസ്കിലെത്തിയ പലസ്തീനികൾ ഇസ്രേലി പോലീസിനെ ആക്രമിക്കുകയായിരുന്നു.
കിഴക്കൻ ജറുസലേമിലെ ഷേക്ക് ജാറാക്കു സമീപമുള്ള നിരവധി പലസ്തീനി വീടുകൾ ജൂതന്മാർക്കു കൈമാറാൻ ഈ വർഷമാദ്യം ജില്ലാ കോടതി വിധിച്ചിരുന്നു. ഇതാണു സംഘർഷത്തിനു കാരണം. പ്രതിഷേധക്കാരെ നേരിടാൻ പോലീസ് ഗ്രനേഡും റബർ ബുള്ളറ്റും ഉപയോഗിച്ചതായി ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കിഴക്കൻ ജറുസലേമിലെ ഷേക്ക് ജാറാക്കു സമീപമുള്ള നിരവധി പലസ്തീനി വീടുകൾ ജൂതന്മാർക്കു കൈമാറാൻ ഈ വർഷമാദ്യം ജില്ലാ കോടതി വിധിച്ചിരുന്നു. ഇതാണു സംഘർഷത്തിനു കാരണം. പ്രതിഷേധക്കാരെ നേരിടാൻ പോലീസ് ഗ്രനേഡും റബർ ബുള്ളറ്റും ഉപയോഗിച്ചതായി ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.