കാബൂൾ: പടിഞ്ഞാറൻ കാബൂളിൽ സ്കൂളിനു സമീപമുണ്ടായ സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഏറെയും വിദ്യാർഥികളാണെന്ന് അഫ്ഗാൻ സർക്കാർ അറിയിച്ചു. ഷിയ ഭൂരിപക്ഷ മേഖലയായ ദഷ്ത് ഇ-ബാർച്ചിയിലെ സയീദ് അൽ ഷഹ്ദ സ്കൂളിനു സമീപമാണു സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചതായി ആഭ്യന്തരമന്ത്രാലയം വക്താവ് അറിയിച്ചു. അപകടത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.