ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ ഹോക്കി താരവും 1980 മോസ്കോ ഒളിമ്പിക്സില്‍ സ്വര്‍ണ മെഡല്‍ നേടിയ ടീമില്‍ അംഗങ്ങളുമായിരുന്ന രവീന്ദര്‍ പാല് സിംഗും (60), എം.കെ. കൗശിക്കും (66) കോവിഡ് ബാധിച്ചു മരിച്ചു. കോവിഡ് ബാധിച്ചതിനെത്തുടർന്ന് സിംഗ് രണ്ടാഴ്ചയായി ലക്നോയിലെ വിവേകാനന്ദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇടക്ക് കോവിഡ് ഫലം നെഗറ്റീവയതിനെത്തുടർന്ന് ഇദ്ദേഹത്തെ മറ്റൊരു വാർഡിലേക്കു മാറ്റിയിരുന്നു. വെള്ളിയാഴ്ച ആരോഗ്യനില കൂടുതല്‍ വഷളായതോടെ അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്ത്യയുടെ പുരുഷ, വനിത ടീമിന്റെ മുൻ പരിശീലകനുമായിരുന്നു കൗശിക്. ഇദ്ദേഹത്തിനു കീഴിൽ പുരുഷ ടീം 1998ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി. 2006ൽ വനിതാ ടീം ദോഹ ഏഷ്യൻ ഗെയിംസിൽ വെങ്കലവും നേടി. 1998ൽ കൗശിക്കിനെ രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചു. 2002ൽ ഇദ്ദേഹത്തിനു ദ്രോണാചാര്യ പുരസ്കാരവും നൽകി.
രവീന്ദര്‍ പാല് സിംഗും എം.കെ. കൗശിക്കും കോവിഡ് ബാധിച്ചു മരിച്ചു
12:26 AM May 09, 2021 | Deepika.com