ന്യൂഡൽഹി: ശക്തമായ നിയന്ത്രണ നടപടികൾ സ്വീകരിച്ചാൽ കോവിഡിന്റെ മൂന്നാം തരംഗം തടഞ്ഞു നിർത്താനായേക്കുമെന്നു കേന്ദ്ര സർക്കാരിന്റെ പ്രിൻസിപ്പൽ ശാസ്ത്ര ഉപദേശകൻ ഡോ. കെ. വിജയരാഘവൻ. ശക്തമായ നിയന്ത്രണ നടപടികൾ സ്വീകരിച്ചാൽ കോവിഡിന്റെ മൂന്നാം തരംഗം എല്ലായിടത്തേക്കും വ്യാപിക്കില്ല. സംസ്ഥാനങ്ങളിൽ ജില്ലകളിലും പ്രാദേശിക തലങ്ങളിലും അടക്കം മാർഗനിർദേശങ്ങൾ എങ്ങനെ നടപ്പാക്കുന്നു എന്നതിന് അനുസരിച്ചിരിക്കും മൂന്നാം തരംഗത്തിന്റ വരവെന്നും ഡോ. വിജയരാഘവൻ പറഞ്ഞു.
കോവിഡിന്റെ മൂന്നാം തരംഗത്തെ തള്ളിക്കളയാനാകില്ലെന്നും എപ്പോൾ എത്രമാത്രം വ്യാപിക്കും എന്നു പറയാൻ കഴിയില്ലെന്നും ഡോ. വിജയരാഘവൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയിരുന്നു. രാജ്യത്ത് കോവിഡ് അതിരൂക്ഷമായി പടരുകയാണ്. 12 സംസ്ഥാനങ്ങളിലായി ഒരു ലക്ഷത്തിന് മുകളിൽ ആക്ടീവ് കേസുകളുണ്ട്. 24 സംസ്ഥാനങ്ങളിൽ പോസിറ്റിവിറ്റി നിരക്ക് 15 ശതമാനമാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്.
നിലവിലെ രോഗ വ്യാപനം ഇന്ത്യൻ വൈറസിന്റെ ഇരട്ട വകഭേദം വന്നതിൽ നിന്നാണ്. വൈറസിന്റെ പുതിയ വകഭേദങ്ങൾ വരുന്ന സാഹചര്യത്തിൽ വാക്സിനുകളിലും അതിന് അനുസൃതമായ മാറ്റങ്ങൾ ഉണ്ടാകണമെന്നും ഡോ. വിജയരാഘവൻ ചൂണ്ടിക്കാട്ടി.
കോവിഡിന്റെ മൂന്നാം തരംഗത്തെ തള്ളിക്കളയാനാകില്ലെന്നും എപ്പോൾ എത്രമാത്രം വ്യാപിക്കും എന്നു പറയാൻ കഴിയില്ലെന്നും ഡോ. വിജയരാഘവൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയിരുന്നു. രാജ്യത്ത് കോവിഡ് അതിരൂക്ഷമായി പടരുകയാണ്. 12 സംസ്ഥാനങ്ങളിലായി ഒരു ലക്ഷത്തിന് മുകളിൽ ആക്ടീവ് കേസുകളുണ്ട്. 24 സംസ്ഥാനങ്ങളിൽ പോസിറ്റിവിറ്റി നിരക്ക് 15 ശതമാനമാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്.
നിലവിലെ രോഗ വ്യാപനം ഇന്ത്യൻ വൈറസിന്റെ ഇരട്ട വകഭേദം വന്നതിൽ നിന്നാണ്. വൈറസിന്റെ പുതിയ വകഭേദങ്ങൾ വരുന്ന സാഹചര്യത്തിൽ വാക്സിനുകളിലും അതിന് അനുസൃതമായ മാറ്റങ്ങൾ ഉണ്ടാകണമെന്നും ഡോ. വിജയരാഘവൻ ചൂണ്ടിക്കാട്ടി.