ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു. അറുപത്തിയെട്ടുകാരനായ സ്റ്റാലിൻ ആദ്യമായാണു തമിഴ്നാട് മുഖ്യമന്ത്രിയാകുന്നത്.
33 മന്ത്രിമാരും ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. ഇതിൽ 15 പേർ പുതുമുഖങ്ങളാണ്. മുതിർന്ന നേതാവ് ദുരൈമുരുകനാണു മന്ത്രിസഭയിൽ രണ്ടാമൻ. ജലവിഭവ വകുപ്പാണ് ഇദ്ദേഹത്തിനു ലഭിച്ചത്. ആഭ്യന്തരം, പൊതുഭരണം തുടങ്ങിയ വകുപ്പുകൾ സ്റ്റാലിൻ കൈകാര്യം ചെയ്യും. പളനിവേൽ ത്യാഗരാജനു ധനംവകുപ്പും കെ.കെ.എസ്.എസ്.ആർ. രാമചന്ദ്രനു റവന്യു വകുപ്പും ലഭിച്ചു. ജയലളിത മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്ന വി. സെന്തിൽ ബാലാജിയാണു വൈദ്യുതി മന്ത്രി. 2018ലാണു ബാലാജി ഡിഎംകെയിൽ ചേർന്നത്. പി. ഗീചാ ജീവൻ, എൻ. കായൽവിഴി എന്നീ വനിതകൾ മന്ത്രിസഭയിൽ ഇടംകണ്ടു.
അധികാരമേറ്റതിനു പിന്നാലെ സ്റ്റാലിൻ സർക്കാർ ജനപ്രിയ പ്രഖ്യാപനങ്ങൾ നടത്തി. സർക്കാരിന്റെ ആരോഗ്യ ഇൻഷ്വറൻസുള്ളവർക്കെല്ലാം സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ സൗജന്യമാക്കി. ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കു യാത്ര സൗജന്യമാക്കി. സർക്കാർ ഉടമസ്ഥതയിലുള്ള ആവിൻ പാലിനു മൂന്നു രൂപ കുറച്ചു. 18 അംഗങ്ങളുള്ള കോൺഗ്രസിന് മന്ത്രിസ്ഥാനം നല്കിയിട്ടില്ല.
33 മന്ത്രിമാരും ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. ഇതിൽ 15 പേർ പുതുമുഖങ്ങളാണ്. മുതിർന്ന നേതാവ് ദുരൈമുരുകനാണു മന്ത്രിസഭയിൽ രണ്ടാമൻ. ജലവിഭവ വകുപ്പാണ് ഇദ്ദേഹത്തിനു ലഭിച്ചത്. ആഭ്യന്തരം, പൊതുഭരണം തുടങ്ങിയ വകുപ്പുകൾ സ്റ്റാലിൻ കൈകാര്യം ചെയ്യും. പളനിവേൽ ത്യാഗരാജനു ധനംവകുപ്പും കെ.കെ.എസ്.എസ്.ആർ. രാമചന്ദ്രനു റവന്യു വകുപ്പും ലഭിച്ചു. ജയലളിത മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്ന വി. സെന്തിൽ ബാലാജിയാണു വൈദ്യുതി മന്ത്രി. 2018ലാണു ബാലാജി ഡിഎംകെയിൽ ചേർന്നത്. പി. ഗീചാ ജീവൻ, എൻ. കായൽവിഴി എന്നീ വനിതകൾ മന്ത്രിസഭയിൽ ഇടംകണ്ടു.
അധികാരമേറ്റതിനു പിന്നാലെ സ്റ്റാലിൻ സർക്കാർ ജനപ്രിയ പ്രഖ്യാപനങ്ങൾ നടത്തി. സർക്കാരിന്റെ ആരോഗ്യ ഇൻഷ്വറൻസുള്ളവർക്കെല്ലാം സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ സൗജന്യമാക്കി. ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കു യാത്ര സൗജന്യമാക്കി. സർക്കാർ ഉടമസ്ഥതയിലുള്ള ആവിൻ പാലിനു മൂന്നു രൂപ കുറച്ചു. 18 അംഗങ്ങളുള്ള കോൺഗ്രസിന് മന്ത്രിസ്ഥാനം നല്കിയിട്ടില്ല.