പുതുച്ചേരി: പുതുച്ചേരി മുഖ്യമന്ത്രിയായി എൻആർ കോൺഗ്രസ് നേതാവ് എൻ. രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്നിവാസിൽ നടന്ന ലളിതമായ ചടങ്ങിൽ ലഫ്. ഗവർണർ തമിഴിസൈ സൗന്ദരരാജൻ സത്യവാചകം ചൊല്ലിക്കൊടുത്തു. എൻആർ കോൺഗ്രസിലെയും ബിജെപിയിലെയും മറ്റു മന്ത്രിമാർ ഏതാനും ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രിയടക്കം ആറു മന്ത്രിമാരാണു മന്ത്രിസഭയിൽ ഉണ്ടാകുക.
പുതുച്ചേരിയിൽ നാലാം തവണ രംഗസ്വാമി
പുതുച്ചേരിയിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ ആളെന്ന റിക്കാർഡ് ഇനി രംഗസ്വാമിക്കു സ്വന്തം. 2011ലാണ് രംഗസ്വാമി എൻആർ കോൺഗ്രസ് രൂപവത്കരിച്ചത്. അന്നത്തെ പുതുച്ചേരി എംപിയായിരുന്ന വി. നാരായണസ്വാമിയുടെ പരാതിയെത്തുടർന്ന് എഐസിസി രംഗസ്വാമിയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു നീക്കിയിരുന്നു. ഇതാണു കോൺഗ്രസ് വിടാൻ രംഗസ്വാമിയെ പ്രേരിപ്പിച്ചത്. ലളിതജീവിതം നയിക്കുന്ന, മൃദുഭാഷിയായ രംഗസ്വാമി ഏവർക്കും എപ്പോഴും സമീപിക്കാവുന്ന നേതാവാണ്. മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇരുചക്രവാഹനത്തിൽ പുതുച്ചേരിയിലെ തെരുവുകളിലൂടെ പോകുന്ന രംഗസ്വാമി സ്ഥിരം കാഴ്ചയായിരുന്നു. നിയമബിരുദധാരിയാണെങ്കിലും രാഷ്ട്രീയത്തിൽ സജീവമായതോടെ അഭിഭാഷകവൃത്തി വിട്ടു.
1990ൽ തട്ടാൻചാവടി മണ്ഡലത്തിൽനിന്ന് ആദ്യമായി നിയമസഭയിലേക്കു മത്സരിച്ചപ്പോൾ രംഗസ്വാമി പരാജയപ്പെട്ടിരുന്നു. എന്നാൽ 1991ൽ തട്ടാൻചാവടിയിൽ വിജയിച്ച രംഗസ്വാമി കൃഷിമന്ത്രിയായി. 1996ലും ഇദ്ദേഹം നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 2001ൽ വിജയിച്ച രംഗസ്വാമി മുഖ്യമന്ത്രിയായി. 2006ലും കോൺഗ്രസിനെ വിജയത്തിലെത്തിച്ച രംഗസ്വാമി വീണ്ടും മുഖ്യമന്ത്രിയായി. എന്നാൽ, ഹൈക്കമാൻഡിന്റെ പിന്തുണയുണ്ടായിരുന്ന മുതിർന്ന നേതാവ് വി. നാരായണസ്വാമിയുമായി ഭിന്നതയിലായതോടെ രംഗസ്വാമിക്കു 2008ൽ മുഖ്യമന്ത്രിപദം ഒഴിയേണ്ടിവന്നു. വി. വൈദ്യലിംഗം മുഖ്യമന്ത്രിയായി.
2011ൽ എൻആർ കോൺഗ്രസ് രൂപവത്കരിച്ച രംഗസ്വാമി ജയലളിതയുടെ അണ്ണാ ഡിഎംകെയുമായി സഖ്യത്തിൽ മത്സരിച്ച് അധികാരത്തിലെത്തി. 15 എംഎൽഎമാരാണ് എൻആർ കോൺഗ്രസ് സഖ്യത്തിൽ വിജയിച്ചത്. ഒരു സ്വതന്ത്രനെ കൂട്ടി സർക്കാർ രൂപവത്കരിച്ച രംഗസ്വാമി അണ്ണാ ഡിഎംകെയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ല. പ്രകോപിതയായ ജയലളിത, വിശ്വാസവഞ്ചകൻ എന്നായിരുന്നു രംഗസ്വാമിയെ വിശേഷിപ്പിച്ചത്. 2016ൽ ഒറ്റയ്ക്കു മത്സരിച്ച എൻആർ കോൺഗ്രസിനു ഭരണത്തിലെത്താനായില്ല. രംഗസ്വാമി പ്രതിപക്ഷനേതാവായി.
തട്ടാൻചാവടി മണ്ഡലം രംഗസ്വാമിയുടെ തട്ടകമാണ്. അഞ്ചു തവണയാണ് ഇവിടെനിന്ന് രംഗസ്വാമി തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ 5456 വോട്ടിനാണു വിജയം. എന്നാൽ രംഗസ്വാമി മത്സരിച്ച രണ്ടാമത്തെ സീറ്റായ യാനത്ത് സ്വതന്ത്രനായ ജി. ശ്രീനിവാസ് അശോകിനോടു പരാജയപ്പെട്ടു.
പുതുച്ചേരിയിൽ നാലാം തവണ രംഗസ്വാമി
പുതുച്ചേരിയിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ ആളെന്ന റിക്കാർഡ് ഇനി രംഗസ്വാമിക്കു സ്വന്തം. 2011ലാണ് രംഗസ്വാമി എൻആർ കോൺഗ്രസ് രൂപവത്കരിച്ചത്. അന്നത്തെ പുതുച്ചേരി എംപിയായിരുന്ന വി. നാരായണസ്വാമിയുടെ പരാതിയെത്തുടർന്ന് എഐസിസി രംഗസ്വാമിയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു നീക്കിയിരുന്നു. ഇതാണു കോൺഗ്രസ് വിടാൻ രംഗസ്വാമിയെ പ്രേരിപ്പിച്ചത്. ലളിതജീവിതം നയിക്കുന്ന, മൃദുഭാഷിയായ രംഗസ്വാമി ഏവർക്കും എപ്പോഴും സമീപിക്കാവുന്ന നേതാവാണ്. മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇരുചക്രവാഹനത്തിൽ പുതുച്ചേരിയിലെ തെരുവുകളിലൂടെ പോകുന്ന രംഗസ്വാമി സ്ഥിരം കാഴ്ചയായിരുന്നു. നിയമബിരുദധാരിയാണെങ്കിലും രാഷ്ട്രീയത്തിൽ സജീവമായതോടെ അഭിഭാഷകവൃത്തി വിട്ടു.
1990ൽ തട്ടാൻചാവടി മണ്ഡലത്തിൽനിന്ന് ആദ്യമായി നിയമസഭയിലേക്കു മത്സരിച്ചപ്പോൾ രംഗസ്വാമി പരാജയപ്പെട്ടിരുന്നു. എന്നാൽ 1991ൽ തട്ടാൻചാവടിയിൽ വിജയിച്ച രംഗസ്വാമി കൃഷിമന്ത്രിയായി. 1996ലും ഇദ്ദേഹം നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 2001ൽ വിജയിച്ച രംഗസ്വാമി മുഖ്യമന്ത്രിയായി. 2006ലും കോൺഗ്രസിനെ വിജയത്തിലെത്തിച്ച രംഗസ്വാമി വീണ്ടും മുഖ്യമന്ത്രിയായി. എന്നാൽ, ഹൈക്കമാൻഡിന്റെ പിന്തുണയുണ്ടായിരുന്ന മുതിർന്ന നേതാവ് വി. നാരായണസ്വാമിയുമായി ഭിന്നതയിലായതോടെ രംഗസ്വാമിക്കു 2008ൽ മുഖ്യമന്ത്രിപദം ഒഴിയേണ്ടിവന്നു. വി. വൈദ്യലിംഗം മുഖ്യമന്ത്രിയായി.
2011ൽ എൻആർ കോൺഗ്രസ് രൂപവത്കരിച്ച രംഗസ്വാമി ജയലളിതയുടെ അണ്ണാ ഡിഎംകെയുമായി സഖ്യത്തിൽ മത്സരിച്ച് അധികാരത്തിലെത്തി. 15 എംഎൽഎമാരാണ് എൻആർ കോൺഗ്രസ് സഖ്യത്തിൽ വിജയിച്ചത്. ഒരു സ്വതന്ത്രനെ കൂട്ടി സർക്കാർ രൂപവത്കരിച്ച രംഗസ്വാമി അണ്ണാ ഡിഎംകെയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ല. പ്രകോപിതയായ ജയലളിത, വിശ്വാസവഞ്ചകൻ എന്നായിരുന്നു രംഗസ്വാമിയെ വിശേഷിപ്പിച്ചത്. 2016ൽ ഒറ്റയ്ക്കു മത്സരിച്ച എൻആർ കോൺഗ്രസിനു ഭരണത്തിലെത്താനായില്ല. രംഗസ്വാമി പ്രതിപക്ഷനേതാവായി.
തട്ടാൻചാവടി മണ്ഡലം രംഗസ്വാമിയുടെ തട്ടകമാണ്. അഞ്ചു തവണയാണ് ഇവിടെനിന്ന് രംഗസ്വാമി തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ 5456 വോട്ടിനാണു വിജയം. എന്നാൽ രംഗസ്വാമി മത്സരിച്ച രണ്ടാമത്തെ സീറ്റായ യാനത്ത് സ്വതന്ത്രനായ ജി. ശ്രീനിവാസ് അശോകിനോടു പരാജയപ്പെട്ടു.