വാഷിംഗ്ടൺ: കോവിഡ് രോഗം രൂക്ഷമായ ഇന്ത്യയെ സഹായിക്കാൻ യുഎസിനു ധാർമിക ഉത്തരവാദിത്വമുണ്ടെന്ന് യുഎസ് കോൺഗ്രസ് അംഗവും ഇന്ത്യൻ വംശജയുമായ പ്രമീള ജയപാൽ. വ്യാഴാഴ്ച ഇന്ത്യയിൽ 4,12,262 പേർക്കു കോവിഡ് രോഗം സ്ഥിരീകരിക്കപ്പെടുകയും 3,980 മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
ഇന്ത്യയിലെ സ്ഥിതി ഭയാനകമാണ്. ആയിരക്കണക്കിനു പേർക്കാണ് ദിവസവും രോഗം സ്ഥിരീകരിക്കുന്നത്. ആശുപത്രിയിൽ കിടക്കകളോ ഓക്സിജനോ രോഗികൾക്കു ലഭിക്കുന്നില്ല. ഡോക്ടറുടെ പരിചരണം ലഭിക്കുന്നതിനു മുന്പ് അവർ മരണപ്പെടുന്നു- ഇന്ത്യൻ വംശജയായ ഡെമോക്രാറ്റിക് ജനപ്രതിനിധി സഭാംഗം പറഞ്ഞു.
ഇന്ത്യക്ക് നമ്മുടെ സഹായം ആവശ്യമാണ്. ഈ മഹാമാരി ആഗോളതലത്തിൽ തടയുന്നതിനായി പ്രാദേശിക, ഫെഡറൽ, അന്താരാഷ്ട്ര തലത്തിൽ നമുക്കു ധാർമിക ഉത്തരവാദിത്വമുണ്ടെന്നും അവർ പറഞ്ഞു. കോവിഡ് ബാധിതരായി ഇന്ത്യയിലെ ആശുപത്രിയിൽ കഴിയുന്ന മാതാപിതാക്കളെ പ്രമീള അടുത്തിടെ സന്ദർശിച്ചിരുന്നു. ജനപ്രതിനിധി സഭയിലെ പ്രോഗ്രസീവ് കോക്കസ് അധ്യക്ഷയായ ഇവർ അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവുമായി വീഡിയോ കോൺഫറൻസിംഗ് വഴി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ത്യക്ക് ആവശ്യമായ അടിയന്തരസഹായം വിതരണം ചെയ്യുന്നതിൽ ബൈഡൻ ഭരണകൂടത്തിൽ സമ്മർദം ചെലുത്തുന്നുണ്ടെന്നും പ്രമീള പറഞ്ഞു.
സഹായവുമായി ആറ് യുഎസ് വിമാനങ്ങളെത്തി
വാഷിംഗ്ടൺ: കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയിൽ സഹായങ്ങളുമായി ആറ് യുഎസ് വിമാനങ്ങളെത്തി. 20,0000 ഡോസ് റെംഡിസീവർ മരുന്ന്, 550 മൊബൈൽ ഓക്സിജൻ കോൺസൺട്രേറ്റർ, 1,500 ഓക്സിജൻ സിലിണ്ടർ, പത്തുലക്ഷം കോവിഡ് പരിശോധനാ കിറ്റ്, 25 ലക്ഷം എൻ95 മാസ്ക് എന്നിവയാണു വിമാനങ്ങളിൽ ഉണ്ടായിരുന്നത്.
അന്തരീക്ഷത്തിൽനിന്ന് ഓക്സിൻ എടുക്കുന്ന കോൺസൺട്രേറ്ററുകൾ ഒന്നിൽ കൂടുതൽ രോഗികൾക്ക് ഉപയോഗിക്കാം. കഴിഞ്ഞ ആറു ദിവസത്തിനുള്ളിലാണു വിമാനങ്ങൾ ഇന്ത്യയിൽ ലാൻഡ് ചെയ്തത്.
ഇന്ത്യയിലെ സ്ഥിതി ഭയാനകമാണ്. ആയിരക്കണക്കിനു പേർക്കാണ് ദിവസവും രോഗം സ്ഥിരീകരിക്കുന്നത്. ആശുപത്രിയിൽ കിടക്കകളോ ഓക്സിജനോ രോഗികൾക്കു ലഭിക്കുന്നില്ല. ഡോക്ടറുടെ പരിചരണം ലഭിക്കുന്നതിനു മുന്പ് അവർ മരണപ്പെടുന്നു- ഇന്ത്യൻ വംശജയായ ഡെമോക്രാറ്റിക് ജനപ്രതിനിധി സഭാംഗം പറഞ്ഞു.
ഇന്ത്യക്ക് നമ്മുടെ സഹായം ആവശ്യമാണ്. ഈ മഹാമാരി ആഗോളതലത്തിൽ തടയുന്നതിനായി പ്രാദേശിക, ഫെഡറൽ, അന്താരാഷ്ട്ര തലത്തിൽ നമുക്കു ധാർമിക ഉത്തരവാദിത്വമുണ്ടെന്നും അവർ പറഞ്ഞു. കോവിഡ് ബാധിതരായി ഇന്ത്യയിലെ ആശുപത്രിയിൽ കഴിയുന്ന മാതാപിതാക്കളെ പ്രമീള അടുത്തിടെ സന്ദർശിച്ചിരുന്നു. ജനപ്രതിനിധി സഭയിലെ പ്രോഗ്രസീവ് കോക്കസ് അധ്യക്ഷയായ ഇവർ അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവുമായി വീഡിയോ കോൺഫറൻസിംഗ് വഴി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ത്യക്ക് ആവശ്യമായ അടിയന്തരസഹായം വിതരണം ചെയ്യുന്നതിൽ ബൈഡൻ ഭരണകൂടത്തിൽ സമ്മർദം ചെലുത്തുന്നുണ്ടെന്നും പ്രമീള പറഞ്ഞു.
സഹായവുമായി ആറ് യുഎസ് വിമാനങ്ങളെത്തി
വാഷിംഗ്ടൺ: കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയിൽ സഹായങ്ങളുമായി ആറ് യുഎസ് വിമാനങ്ങളെത്തി. 20,0000 ഡോസ് റെംഡിസീവർ മരുന്ന്, 550 മൊബൈൽ ഓക്സിജൻ കോൺസൺട്രേറ്റർ, 1,500 ഓക്സിജൻ സിലിണ്ടർ, പത്തുലക്ഷം കോവിഡ് പരിശോധനാ കിറ്റ്, 25 ലക്ഷം എൻ95 മാസ്ക് എന്നിവയാണു വിമാനങ്ങളിൽ ഉണ്ടായിരുന്നത്.
അന്തരീക്ഷത്തിൽനിന്ന് ഓക്സിൻ എടുക്കുന്ന കോൺസൺട്രേറ്ററുകൾ ഒന്നിൽ കൂടുതൽ രോഗികൾക്ക് ഉപയോഗിക്കാം. കഴിഞ്ഞ ആറു ദിവസത്തിനുള്ളിലാണു വിമാനങ്ങൾ ഇന്ത്യയിൽ ലാൻഡ് ചെയ്തത്.