വാഷിംഗ്ടൺ: ഭൂമിയിലേക്കു പതിക്കാൻ സാധ്യതയുള്ള ചൈനീസ് റോക്കറ്റ് അവശിഷ്ടം വെടിവച്ചിടാൻ യുഎസ് മിലിട്ടറി പദ്ധതിയിട്ടിട്ടില്ലെന്നു ഡിഫൻസ് സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ.
റോക്കറ്റ് വെടിവച്ചിടാൻ പദ്ധതിയില്ല. സമുദ്രം പോലെ അപകടകരമല്ലാത്ത സ്ഥലത്ത് പതിക്കുമെന്നാണു പ്രതീക്ഷ- ഓസ്റ്റിൻ പറഞ്ഞു. ചൈനീസ് സ്പേസ് സ്റ്റേഷൻ ടിയാൻഹെയുടെ മൊഡ്യൂൾ ഭ്രമണപഥത്തിൽ എത്തിച്ചശേഷം നിയന്ത്രണം നഷ്ടപ്പെട്ട ലോംഗ് മാർച്ച് 5ബി റോക്കറ്റിന്റെ ഭാഗങ്ങൾ മേയ് എട്ടിനു ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കും.
റോക്കറ്റ് വെടിവച്ചിടാൻ പദ്ധതിയില്ല. സമുദ്രം പോലെ അപകടകരമല്ലാത്ത സ്ഥലത്ത് പതിക്കുമെന്നാണു പ്രതീക്ഷ- ഓസ്റ്റിൻ പറഞ്ഞു. ചൈനീസ് സ്പേസ് സ്റ്റേഷൻ ടിയാൻഹെയുടെ മൊഡ്യൂൾ ഭ്രമണപഥത്തിൽ എത്തിച്ചശേഷം നിയന്ത്രണം നഷ്ടപ്പെട്ട ലോംഗ് മാർച്ച് 5ബി റോക്കറ്റിന്റെ ഭാഗങ്ങൾ മേയ് എട്ടിനു ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കും.