ന്യൂഡൽഹി: പ്രതിദിന കോവിഡ് കേസുകളിലും മരണങ്ങളിലും ഓരോ ദിവസവും നാണക്കേടിന്റെ പുതിയ ലോക റിക്കാർഡുകൾ ഭേദിച്ച് ഇന്ത്യ. പുതുതായി 4.12 ലക്ഷം കോവിഡ് രോഗികളും 3,980 മരണവും കൂടി ഇന്നലെ രാവിലെ റിപ്പോർട്ടു ചെയ്തു. ലോകത്താകെയുള്ള കോവിഡ് കേസുകളിൽ പകുതിയിലേറെയും ഇന്ത്യയിൽ മാത്രമാണിപ്പോൾ. മൊത്തം കോവിഡ് കേസുകളുടെ എണ്ണത്തിൽ ബ്രസീലിനെയും കടത്തിവെട്ടി ഇന്ത്യയിൽ രോഗികൾ 2.14 കോടിയായും മരണങ്ങൾ 2.33 ലക്ഷമായും ഉയർന്നു.
കൊറോണ വൈറസ് വ്യാപനം അതിതീവ്രമായതോടെ ഗുരുതരവും ആശങ്കാജനകവുമായ സ്ഥിതിയാണു രാജ്യത്ത്. രണ്ടാഴ്ചയിലേറെ തുടർച്ചയായി മൂന്നു ലക്ഷത്തിലേറെ പ്രതിദിന കേസുകൾ കൂടുന്ന ഇന്ത്യയിൽ ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ 4,12,262 പുതിയ കേസുകൾ റിപ്പോർട്ടു ചെയ്തു. ലോകത്താകെ പുതിയ റിക്കാർഡാണ്. കഴിഞ്ഞ വെള്ളിയാഴ്ച 4,02,351 കേസുകൾ റിപ്പോർട്ട് ചെയ്ത ശേഷം നാലു ലക്ഷത്തിലേറെ വരുന്ന രണ്ടാമത്തെ ദിവസമാണ് ഇന്നലെ. കേരളത്തിൽ മാത്രം 42,464 കേസുകൾ ഇന്നലെ റിപ്പോർട്ടു ചെയ്തു.
ഡൽഹിയിൽ രണ്ടാഴ്ച നീണ്ട ലോക്ക്ഡൗണിന്റെ ഫലമായി കോവിഡ് കേസുകളുടെ എണ്ണം 20,000ൽ താഴുകയും പോസിറ്റിവിറ്റി നിരക്ക് 24.29 ശതമാനം ആയി കുറയുകയും ചെയ്തു. എന്നാൽ, തൊട്ടടുത്ത യുപിയിൽ കേസുകളും മരണങ്ങളും കൂടുകയാണ്. വ്യാഴാഴ്ച 26,280 കേസുകൾ കൂടി റിപ്പോർട്ടു ചെയ്തതോടെ മൊത്തം കേസുകൾ 14.26 ലക്ഷമായി. മരണസംഖ്യ 14,801 ആയും കൂടി. മധ്യപ്രദേശിലെ ജനതാ കർഫ്യു 15 വരെ നീട്ടി. ഇതേസമയം, രാജ്യത്തെ കോവിഡ് കേസുകളിലും മരണങ്ങളിലും പകുതിയോളം സർക്കാരിന്റെ കണക്കുകളിൽ പ്രത്യക്ഷപ്പെടുന്നില്ലെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു. കാര്യമായ പ്രശ്നങ്ങളില്ലാത്ത രോഗബാധിരിൽ പലരും കാര്യം അറിയുന്നില്ല. ഓരോ നഗരത്തിലും ഗ്രാമങ്ങളിലും ഉള്ള ശ്മശാനങ്ങളിൽ നടക്കുന്ന സംസ്കാരങ്ങളുടെ കണക്കും സർക്കാരിന്റെ മരണസംഖ്യയുമായി വലിയ അന്തരമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ജോർജ് കള്ളിവയലിൽ
കൊറോണ വൈറസ് വ്യാപനം അതിതീവ്രമായതോടെ ഗുരുതരവും ആശങ്കാജനകവുമായ സ്ഥിതിയാണു രാജ്യത്ത്. രണ്ടാഴ്ചയിലേറെ തുടർച്ചയായി മൂന്നു ലക്ഷത്തിലേറെ പ്രതിദിന കേസുകൾ കൂടുന്ന ഇന്ത്യയിൽ ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ 4,12,262 പുതിയ കേസുകൾ റിപ്പോർട്ടു ചെയ്തു. ലോകത്താകെ പുതിയ റിക്കാർഡാണ്. കഴിഞ്ഞ വെള്ളിയാഴ്ച 4,02,351 കേസുകൾ റിപ്പോർട്ട് ചെയ്ത ശേഷം നാലു ലക്ഷത്തിലേറെ വരുന്ന രണ്ടാമത്തെ ദിവസമാണ് ഇന്നലെ. കേരളത്തിൽ മാത്രം 42,464 കേസുകൾ ഇന്നലെ റിപ്പോർട്ടു ചെയ്തു.
ഡൽഹിയിൽ രണ്ടാഴ്ച നീണ്ട ലോക്ക്ഡൗണിന്റെ ഫലമായി കോവിഡ് കേസുകളുടെ എണ്ണം 20,000ൽ താഴുകയും പോസിറ്റിവിറ്റി നിരക്ക് 24.29 ശതമാനം ആയി കുറയുകയും ചെയ്തു. എന്നാൽ, തൊട്ടടുത്ത യുപിയിൽ കേസുകളും മരണങ്ങളും കൂടുകയാണ്. വ്യാഴാഴ്ച 26,280 കേസുകൾ കൂടി റിപ്പോർട്ടു ചെയ്തതോടെ മൊത്തം കേസുകൾ 14.26 ലക്ഷമായി. മരണസംഖ്യ 14,801 ആയും കൂടി. മധ്യപ്രദേശിലെ ജനതാ കർഫ്യു 15 വരെ നീട്ടി. ഇതേസമയം, രാജ്യത്തെ കോവിഡ് കേസുകളിലും മരണങ്ങളിലും പകുതിയോളം സർക്കാരിന്റെ കണക്കുകളിൽ പ്രത്യക്ഷപ്പെടുന്നില്ലെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു. കാര്യമായ പ്രശ്നങ്ങളില്ലാത്ത രോഗബാധിരിൽ പലരും കാര്യം അറിയുന്നില്ല. ഓരോ നഗരത്തിലും ഗ്രാമങ്ങളിലും ഉള്ള ശ്മശാനങ്ങളിൽ നടക്കുന്ന സംസ്കാരങ്ങളുടെ കണക്കും സർക്കാരിന്റെ മരണസംഖ്യയുമായി വലിയ അന്തരമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ജോർജ് കള്ളിവയലിൽ