ന്യൂഡൽഹി: കേരളം, ആസാം, പശ്ചിമ ബംഗാൾ, പുതുച്ചേരി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചു കോണ്‍ഗ്രസ് നിശ്ചയമായും പരിശോധിക്കണമെന്നു മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബൽ. ഇക്കാര്യത്തെക്കുറിച്ച് ഇപ്പോൾ കൂടുതൽ പറയുന്നില്ലെന്നും എന്നാൽ ഉചിതമായ സമയത്തു പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങളുടെ അഭിപ്രായം പറയും. ഇപ്പോൾ കോവിഡ്-19ൽ ജനങ്ങളുടെ ജീവൻ രക്ഷിക്കാനായി എല്ലാ പാർട്ടികളും യോജിച്ചു പ്രവർത്തിക്കണമെന്നും കപിൽ ഓർമിപ്പിച്ചു. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസിനു നല്ല പ്രകടനം നടത്താനായില്ല. ആസാമിലും കേരളത്തിലും തോറ്റു. പശ്ചിമ ബംഗാളിൽ ഒരു സീറ്റു പോലും ജയിക്കാനായില്ല. പാർട്ടിയിൽ ഇതേക്കുറിച്ചു ശബ്ദം ഉയരുന്പോൾ ഇക്കാര്യം പരിശോധിക്കണം.
മഹാമാരിയുടെ മേൽ വിജയം നേടുമെന്ന് എങ്കിലും പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങൾക്ക് ഉറപ്പു നൽകണമെന്നു കപിൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുകൾ വേറെയാണ്. ജീവന്റെയും മരണത്തിന്റെയും പ്രശ്നമാണിപ്പോഴത്തേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഹന്ത, പണക്കൊഴുപ്പ്, അധികാരഗർവ്, രാഷ്ട്രീയത്തിനു വേണ്ടി ജയ് ശ്രീറാം ദുരുപയോഗപ്പെടുത്തൽ, വിഭജന അജൻഡ, തെരഞ്ഞെടുപ്പു കമ്മീഷൻ എന്നിവയുടെ പരാജയമാണ് ബംഗാളിൽ ഉണ്ടായതെന്നു കപിൽ സിബൽ പറഞ്ഞു. ഇതിനെതിരേ നിന്നാണു മമത ബാനർജി ജയിച്ചത്. അവരെ അഭിനന്ദിക്കുന്നു. കോണ്‍ഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട ജി-23 ഗ്രൂപ്പിലെ ഗുലാം നബി ആസാദ്, മനീഷ് തിവാരി, ആനന്ദ് ശർമ, ശശി തരൂർ തുടങ്ങിയവരും കപിലിനു പുറമെ മമതയെ അഭിനന്ദിച്ചിരുന്നു.
തങ്ങളുടെ അഭിപ്രായം പറയും. ഇപ്പോൾ കോവിഡ്-19ൽ ജനങ്ങളുടെ ജീവൻ രക്ഷിക്കാനായി എല്ലാ പാർട്ടികളും യോജിച്ചു പ്രവർത്തിക്കണമെന്നും കപിൽ ഓർമിപ്പിച്ചു. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസിനു നല്ല പ്രകടനം നടത്താനായില്ല. ആസാമിലും കേരളത്തിലും തോറ്റു. പശ്ചിമ ബംഗാളിൽ ഒരു സീറ്റു പോലും ജയിക്കാനായില്ല. പാർട്ടിയിൽ ഇതേക്കുറിച്ചു ശബ്ദം ഉയരുന്പോൾ ഇക്കാര്യം പരിശോധിക്കണം.
മഹാമാരിയുടെ മേൽ വിജയം നേടുമെന്ന് എങ്കിലും പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങൾക്ക് ഉറപ്പു നൽകണമെന്നു കപിൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുകൾ വേറെയാണ്. ജീവന്റെയും മരണത്തിന്റെയും പ്രശ്നമാണിപ്പോഴത്തേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഹന്ത, പണക്കൊഴുപ്പ്, അധികാരഗർവ്, രാഷ്ട്രീയത്തിനു വേണ്ടി ജയ് ശ്രീറാം ദുരുപയോഗപ്പെടുത്തൽ, വിഭജന അജൻഡ, തെരഞ്ഞെടുപ്പു കമ്മീഷൻ എന്നിവയുടെ പരാജയമാണ് ബംഗാളിൽ ഉണ്ടായതെന്നു കപിൽ സിബൽ പറഞ്ഞു. ഇതിനെതിരേ നിന്നാണു മമത ബാനർജി ജയിച്ചത്. അവരെ അഭിനന്ദിക്കുന്നു. കോണ്‍ഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട ജി-23 ഗ്രൂപ്പിലെ ഗുലാം നബി ആസാദ്, മനീഷ് തിവാരി, ആനന്ദ് ശർമ, ശശി തരൂർ തുടങ്ങിയവരും കപിലിനു പുറമെ മമതയെ അഭിനന്ദിച്ചിരുന്നു.