മുംബൈ: ഏഴുകിലോ യുറേനിയവുമായി രണ്ടുപേർ മുംബൈയിൽ ഭീകരവിരുദ്ധ സ്ക്വാഡിന്റെ പിടിയിലായി. 21.30 കോടി രൂപ വിലമതിക്കുന്നതാണിത്. ഫെബ്രുവരി 14ന് താനെ സ്വദേശിയായ ജിഗർ പാണ്ഡ്യ(27) എടിഎസിന്റെ പിടിയിലായിരുന്നു. അനധികൃതമായി യുറേനിയം വിൽക്കാൻ ശ്രമിക്കുന്നതിടയിലായിരുന്നു അറസ്റ്റ്. ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് അബു താഹിർ അഫ്സൽ ഹുസൈൻ ചൗധരി(31)എന്നയാളെ മൻഖുർദിലെ കുർള സ്ക്രാപ് അസോസിയേഷൻ പരിസരത്തുനിന്ന് എടിഎസ് പിടികൂടിയത്. പിടികൂടിയ ലോഹം, ട്രോംബെയിലെ ബാബാ ആറ്റമിക് റിസർച്ച് സെന്ററിലേക്കു പരിശോധനയ്ക്കായി അയച്ചു. ലോഹത്തിൽനിന്നുള്ള വികിരണം വലിയതോതിലുള്ള ജീവഹാനിക്കു കാരണമാകുമെന്നായിരുന്നു ആറ്റമിക് റിസർച്ച് സെന്ററിൽനിന്നുള്ള റിപ്പോർട്ട്.
ഇതുപ്രകാരം1962 ലെ ആറ്റമിക് എനർജി ആക്ട് പ്രകാരം ഇരുവർക്കെതിരെയും കേസെടുത്തു. അതിമാരകമായ യുറേനിയം ആരുടെ നിർദേശപ്രകാരമാണു കൈമാറ്റം ചെയ്യപ്പെടുന്നത്. ഇതിന്റെ പിന്നിലുള്ള ലക്ഷ്യമെന്ത് എന്നീ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 12 വരെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ഇതുപ്രകാരം1962 ലെ ആറ്റമിക് എനർജി ആക്ട് പ്രകാരം ഇരുവർക്കെതിരെയും കേസെടുത്തു. അതിമാരകമായ യുറേനിയം ആരുടെ നിർദേശപ്രകാരമാണു കൈമാറ്റം ചെയ്യപ്പെടുന്നത്. ഇതിന്റെ പിന്നിലുള്ള ലക്ഷ്യമെന്ത് എന്നീ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 12 വരെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.