2012നുശേഷം ചെൽസി ചാന്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിക്കുന്നത് ഇതാദ്യമാണ്. യുവേഫ ചാന്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ടീമുകൾക്കെതിരേ തുടർച്ചയായ അഞ്ചാം തവണയും എവേ ജയം സ്വന്തമാക്കാൻ റയലിനു സാധിച്ചില്ല.
സിറ്റി x ചെൽസി
ഇംഗ്ലീഷ് ടീമുകളായ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലാണു കിരീട പോരാട്ടം അരങ്ങേറുക. ഈ മാസം 29ന് ഈസ്താംബുളിലാണു ഫൈനൽ.
യുവേഫ ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ ഇതു മൂന്നാം തവണയാണ് ഓൾ ഇംഗ്ലീഷ് ഫൈനൽ അരങ്ങേറുക. മൂന്നു വർഷത്തിനുള്ളിൽ രണ്ടാം തവണയും. 2008ൽ ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും നേർക്കുനേർവന്നതാണ് ആദ്യ ഇംഗ്ലീഷ് ഫൈനൽ. 2019ൽ ലിവർപൂളും ടോട്ടനവും ഫൈനലിൽ ഏറ്റുമുട്ടി.
സിറ്റി x ചെൽസി
ഇംഗ്ലീഷ് ടീമുകളായ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലാണു കിരീട പോരാട്ടം അരങ്ങേറുക. ഈ മാസം 29ന് ഈസ്താംബുളിലാണു ഫൈനൽ.
യുവേഫ ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ ഇതു മൂന്നാം തവണയാണ് ഓൾ ഇംഗ്ലീഷ് ഫൈനൽ അരങ്ങേറുക. മൂന്നു വർഷത്തിനുള്ളിൽ രണ്ടാം തവണയും. 2008ൽ ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും നേർക്കുനേർവന്നതാണ് ആദ്യ ഇംഗ്ലീഷ് ഫൈനൽ. 2019ൽ ലിവർപൂളും ടോട്ടനവും ഫൈനലിൽ ഏറ്റുമുട്ടി.
അവസാന ചിരി ആരുടെ...?
ലണ്ടൻ: തോമസ് ടൂഹെലിനു കീഴിൽ ചെൽസി മാജിക് തുടരുന്നു. യുവേഫ ചാന്പ്യൻസ് ലീഗ് രണ്ടാം പാദ സെമിയിൽ സിനദീൻ സിദാന്റെ സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡിനെ 2-0നു തകർത്ത് ചെൽസി ഫൈനലിൽ പ്രവേശിച്ചു. സ്വന്തം തട്ടകമായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ അരങ്ങേറിയ മത്സരത്തിൽ തിമൊ വെർണർ (28’), മസണ് മൗണ്ട് (85’) എന്നിവരായിരുന്നു ചെൽസിക്കായി ഗോൾ സ്വന്തമാക്കിയത്. റയലിന്റെ തട്ടകത്തിൽ നടന്ന ആദ്യ പാദ സെമിയിൽ 1-1 സമനിലയായിരുന്നു. ഇതോടെ ഇരു പാദങ്ങളിലുമായി 3-1ന്റെ ആധികാരിക ജയമാണു ചെൽസി സ്വന്തമാക്കിയത്.
2012നുശേഷം ചെൽസി ചാന്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിക്കുന്നത് ഇതാദ്യമാണ്. യുവേഫ ചാന്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ടീമുകൾക്കെതിരേ തുടർച്ചയായ അഞ്ചാം തവണയും എവേ ജയം സ്വന്തമാക്കാൻ റയലിനു സാധിച്ചില്ല.
ചാന്പ്യൻസ് ലീഗ് 2020-21 സീസണിൽ അവസാന ചിരി ഏതു തന്ത്രജ്ഞന്റേതാകും, മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗ്വാർഡിയോളയോ അതോ ചെൽസിയുടെ തോമസ് ടൂഹെലോ... മാഞ്ചസ്റ്റർ സിറ്റിയെ ചരിത്രത്തിൽ ആദ്യമായി യുവേഫ ചാന്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ച പരിശീലകനാണു പെപ്. 2012ലെ കിരീടത്തിനുശേഷം ചെൽസി ഫൈനലിൽ പ്രവേശിക്കുന്നതു ടൂഹെലിന്റെ കീഴിലും.
ടൂഹെൽ തുടർച്ചയായ രണ്ടാം തവണയാണു ഫൈനലിലെത്തുന്നത്. കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയെ ടൂഹെൽ ഫൈനലിൽ എത്തിച്ചിരുന്നു. രണ്ട് ക്ലബ്ബുകൾക്കൊപ്പം തുടർച്ചയായി രണ്ട് ഫൈനലിൽ ഇടംനേടുന്ന ആദ്യ പരിശീലകനെന്ന ചരിത്രം ടൂഹെൽ സ്വന്തമാക്കി.
ചെൽസിയും സിറ്റിയും ഫൈനലിൽ പ്രവേശിക്കുന്നതുവരെ വെറും നാല് ഗോൾ മാത്രമാണു വഴങ്ങിയത് എന്നതും ശ്രദ്ധേയം. സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയെ രണ്ട് തവണ (2008-09, 2010-11) ചാന്പ്യൻസ് ലീഗ് കിരീടത്തിലെത്തിച്ച ചരിത്രം പെപ്പിന് അവകാശപ്പെട്ടതാണ്.