മോസ്കോ: കോവിഡ്-19 നെതിരേ ഒറ്റ ഡോസ് വാക്സിൻ റഷ്യ വികസിപ്പിച്ചു. സ്പുട്നിക് ലൈറ്റ് എന്നു പേരിട്ടിരിക്കുന്ന വാക്സിൻ 79.4 ഫലപ്രദമാണെന്നു റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (ആർഡിഐഎഫ്) പറഞ്ഞു. റഷ്യൻ ആരോഗ്യമന്ത്രാലയം, ദ ഗമേലിയ നാഷണൽ റിസേർച്ച് സെന്റർ ഓഫ് എപിഡെമോളജി ആൻഡ് മൈക്രോബയോളജി, റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് എന്നിവ സംയുക്തമായാണ് സ്പുട്നിക് ലൈറ്റ് വികസിപ്പിച്ചത്.
ഇതു റഷ്യയിൽ ഉപയോഗിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. വാക്സിൻ സ്വീകരിച്ച് 28 ദിവസത്തിനുശേഷം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ 80 ശതമാനത്തോളം ഫലപ്രദമാണെന്നു തെളിഞ്ഞു. നിലവിൽ ലോകത്ത് ഉപയോഗിക്കുന്ന പല രണ്ടു ഡോസ് കോവിഡ് വാക്സിനുകൾക്കും എൺപതുശതമാനത്തിനടുത്ത് ഫലപ്രാപ്തി മാത്രമേയുള്ളൂയെന്ന് ആർഡിഐഎഫ് പ്രസ്താവനയിൽ പറഞ്ഞു.
2020 ഡിസംബർ അഞ്ചു മുതൽ 2021 ഏപ്രിൽ 15 വരെ റഷ്യയിൽ നടന്ന വാക്സിൻ കുത്തിവയ്പ് യജ്ഞത്തിൽ ആദ്യ ഡോസ് വാക്സിൻ എടുത്തവരിൽ നടത്തിയ പഠനത്തിലാണു സ്പുട്നിക് ലൈറ്റിന്റെ ഫലപ്രാപ്തി സംബന്ധിച്ച വിവരം ലഭിച്ചത്. റഷ്യയുടെ സ്പുട്നിക് അഞ്ച് വാക്സിന്റെ ആദ്യ ഡോസ് തന്നെയാണു സ്പുട്നിക് ലൈറ്റ്. ലബോറട്ടറി പരിശോധനയിൽ സ്പുട്നിക് ലൈറ്റ് കൊറോണ വൈറസിന്റെ എല്ലാ വകഭേദങ്ങൾക്കെതിരേയും ഫലപ്രദമാണെന്നു കണ്ടെത്തിയതായി ആർഡിഐഎഫ് പറഞ്ഞു. വാക്സിൻ സ്വീകരിച്ചവർക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇതു റഷ്യയിൽ ഉപയോഗിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. വാക്സിൻ സ്വീകരിച്ച് 28 ദിവസത്തിനുശേഷം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ 80 ശതമാനത്തോളം ഫലപ്രദമാണെന്നു തെളിഞ്ഞു. നിലവിൽ ലോകത്ത് ഉപയോഗിക്കുന്ന പല രണ്ടു ഡോസ് കോവിഡ് വാക്സിനുകൾക്കും എൺപതുശതമാനത്തിനടുത്ത് ഫലപ്രാപ്തി മാത്രമേയുള്ളൂയെന്ന് ആർഡിഐഎഫ് പ്രസ്താവനയിൽ പറഞ്ഞു.
2020 ഡിസംബർ അഞ്ചു മുതൽ 2021 ഏപ്രിൽ 15 വരെ റഷ്യയിൽ നടന്ന വാക്സിൻ കുത്തിവയ്പ് യജ്ഞത്തിൽ ആദ്യ ഡോസ് വാക്സിൻ എടുത്തവരിൽ നടത്തിയ പഠനത്തിലാണു സ്പുട്നിക് ലൈറ്റിന്റെ ഫലപ്രാപ്തി സംബന്ധിച്ച വിവരം ലഭിച്ചത്. റഷ്യയുടെ സ്പുട്നിക് അഞ്ച് വാക്സിന്റെ ആദ്യ ഡോസ് തന്നെയാണു സ്പുട്നിക് ലൈറ്റ്. ലബോറട്ടറി പരിശോധനയിൽ സ്പുട്നിക് ലൈറ്റ് കൊറോണ വൈറസിന്റെ എല്ലാ വകഭേദങ്ങൾക്കെതിരേയും ഫലപ്രദമാണെന്നു കണ്ടെത്തിയതായി ആർഡിഐഎഫ് പറഞ്ഞു. വാക്സിൻ സ്വീകരിച്ചവർക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.