അഹമ്മദാബാദ്: കൊറോണ വൈറസിനെതിരേ ഗുജറാത്തിൽ സ്ത്രീകൾ കൂട്ടത്തോടെ പൂജ നടത്തി. അഹമ്മദാബാദിലെ നവപുര ഗ്രാമത്തിലാണു അഞ്ഞൂറിലധികം സ്ത്രീകൾ പങ്കെടുത്ത പൂജ നടന്നത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ കേസ് രജിസ്റ്റർ ചെയ്ത അഹമ്മദാബാദ് റൂറൽ പോലീസ്, ഗ്രാമത്തലവൻ ഉൾപ്പെടെ 23 പേരെ അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ചയാണു പൂജ നടന്നതെന്നാണു വീഡിയോ ദൃശ്യങ്ങളിൽനിന്നു വ്യക്തമാകുന്നത്. അഞ്ഞൂറിലധികം സ്ത്രീകൾ തലയിൽ വെള്ളം നിറച്ച കുടവുമേന്തി ക്ഷേത്രത്തിലേക്കു നടക്കുന്നതും കുറച്ചു പുരുഷൻമാർ ചേർന്ന് ഈ കുടങ്ങൾ ക്ഷേത്രത്തിനു മുകളിലെത്തിച്ചു വെള്ളം ഒഴിക്കുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ബാലിയദേവ് ക്ഷേത്രത്തിനു മുകളിൽ വെള്ളംകൊണ്ട് അഭിഷേകം നടത്തിയാൽ കൊറോണ വൈറസ് ഇല്ലാതാകുമെന്നാണു ഗ്രാമീണർ വിശ്വസിച്ചിരുന്നതെന്നും ഗ്രാമത്തലവൻ ഗഭഭായ് ഠാക്കൂറിന്റെ നേതൃത്വത്തിലാണു പരിപാടി സംഘടിപ്പിച്ചതെന്നും പോലീസ് അറിയിച്ചു. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കവേ യാണു വൻ ജനപങ്കാളിത്തത്തോടെ പൂജ നടന്നത്. വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് എല്ലാ തരത്തിലുള്ള കൂട്ടംകൂടലുകളും സർക്കാർ നിരോധിച്ചിട്ടുണ്ട്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ കേസ് രജിസ്റ്റർ ചെയ്ത അഹമ്മദാബാദ് റൂറൽ പോലീസ്, ഗ്രാമത്തലവൻ ഉൾപ്പെടെ 23 പേരെ അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ചയാണു പൂജ നടന്നതെന്നാണു വീഡിയോ ദൃശ്യങ്ങളിൽനിന്നു വ്യക്തമാകുന്നത്. അഞ്ഞൂറിലധികം സ്ത്രീകൾ തലയിൽ വെള്ളം നിറച്ച കുടവുമേന്തി ക്ഷേത്രത്തിലേക്കു നടക്കുന്നതും കുറച്ചു പുരുഷൻമാർ ചേർന്ന് ഈ കുടങ്ങൾ ക്ഷേത്രത്തിനു മുകളിലെത്തിച്ചു വെള്ളം ഒഴിക്കുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ബാലിയദേവ് ക്ഷേത്രത്തിനു മുകളിൽ വെള്ളംകൊണ്ട് അഭിഷേകം നടത്തിയാൽ കൊറോണ വൈറസ് ഇല്ലാതാകുമെന്നാണു ഗ്രാമീണർ വിശ്വസിച്ചിരുന്നതെന്നും ഗ്രാമത്തലവൻ ഗഭഭായ് ഠാക്കൂറിന്റെ നേതൃത്വത്തിലാണു പരിപാടി സംഘടിപ്പിച്ചതെന്നും പോലീസ് അറിയിച്ചു. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കവേ യാണു വൻ ജനപങ്കാളിത്തത്തോടെ പൂജ നടന്നത്. വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് എല്ലാ തരത്തിലുള്ള കൂട്ടംകൂടലുകളും സർക്കാർ നിരോധിച്ചിട്ടുണ്ട്.