ന്യൂഡൽഹി: ഡൽഹിയിൽ ആവശ്യമായ അളവിൽ ഓക്സിജൻ വിതരണം നടത്താത്തതിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി. നടപടികളിൽ വീഴ്ച വരുത്തിയ കേന്ദ്രസർക്കാരിന് കോടതി കാരണംകാണിക്കൽ നോട്ടീസും നൽകി. “നിങ്ങൾ ദന്ത ഗോപുരത്തിലാണോ താമസിക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. ഒട്ടകപ്പക്ഷികളെ പോലെ നിങ്ങൾക്ക് മണ്ണിൽ തല പൂഴ്ത്തിവയ്ക്കാനായേക്കും. എന്നാൽ, ഞങ്ങൾ അതിന് തയാറല്ല’’- കോടതി പറഞ്ഞു.
മേയ് മൂന്ന് അർധരാത്രിക്ക് മുൻപ് ആവശ്യമായ ഓക്സിജൻ വിതരണം നടത്തിയിരിക്കണം എന്ന സുപ്രീംകോടതി നിർദേശം നടപ്പാക്കാത്തതിനാണു ഹൈക്കോടതി കേന്ദ്രസർക്കാരിനെ വിമർശിച്ചത്. കേന്ദ്രത്തിനെത്തിനെതിരേ കോടതിയലക്ഷ്യത്തിന് കേസെടുക്കാതിരിക്കണമെങ്കിൽ അതിനുള്ള കാരണം വിശദീകരിക്കണം എന്നും ഹൈക്കോടതി നിർദേശിച്ചു.
ഓക്സിജൻ ക്ഷാമം മൂലം ആശുപത്രികളിൽ രോഗികൾ മരിക്കുന്ന സാഹചര്യത്തിന് അടിയന്തരമായി അറുതിവരുത്തണമെന്ന് കോടതി നിർദേശിച്ചു. ഇപ്പോൾ വെള്ളം തലയ്ക്കു മുകളിലായിക്കഴിഞ്ഞു. ഉടൻതന്നെ എല്ലാക്കാര്യങ്ങളും സജ്ജീകരിക്കേണ്ടതുണ്ട്. നിങ്ങൾ എല്ലാം തയാറാക്കിയേ മതിയാകൂ. എട്ടു ജീവനുകൾ വീണ്ടും നഷ്ടമായി. ഇനിയും കണ്ണടച്ചിരിക്കാനാവില്ല എന്നാണ് ജസ്റ്റീസുമാരായ വിപിൻ സാംഗിയും രേഖ പല്ലിയും പറഞ്ഞത്.
അതിനിടെ, ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിൽ വിശദാംശങ്ങൾ സമർപ്പിക്കാമെന്ന കേന്ദ്രസർക്കാർ വാദത്തെയും ഹൈക്കോടതി രൂക്ഷമായി നേരിട്ടു. ഇത് സുപ്രീംകോടതി ഉത്തരവാണ്. അതിനാൽ അവിടെയേ റിപ്പോർട്ട് നൽകൂ എന്ന് പറയരുതെന്നാണ് ഹൈക്കോടതി പറഞ്ഞത്. നിങ്ങൾ ഉത്തരവ് നടപ്പാക്കാൻ ബാധ്യസ്ഥരാണ്. സുപ്രീംകോടതി ഉത്തരവ് ഇറക്കിയതു പോലെ തന്നെ ഹൈക്കോടതിയും ഇക്കാര്യത്തിൽ നിർദേശം നൽകിയിട്ടുണ്ട്. കോടതിയലക്ഷ്യം അവസാനം മാത്രം പരിഗണിക്കുന്ന കാര്യമായിരിക്കും. എന്നാൽ, അത്തരം നടപടികളിലേക്ക് കടക്കില്ല എന്നു കരുതരുത് എന്നും കേന്ദ്രത്തെ ഹൈക്കോടതി താക്കീത് ചെയ്തു.
മേയ് മൂന്ന് അർധരാത്രിക്ക് മുൻപ് ആവശ്യമായ ഓക്സിജൻ വിതരണം നടത്തിയിരിക്കണം എന്ന സുപ്രീംകോടതി നിർദേശം നടപ്പാക്കാത്തതിനാണു ഹൈക്കോടതി കേന്ദ്രസർക്കാരിനെ വിമർശിച്ചത്. കേന്ദ്രത്തിനെത്തിനെതിരേ കോടതിയലക്ഷ്യത്തിന് കേസെടുക്കാതിരിക്കണമെങ്കിൽ അതിനുള്ള കാരണം വിശദീകരിക്കണം എന്നും ഹൈക്കോടതി നിർദേശിച്ചു.
ഓക്സിജൻ ക്ഷാമം മൂലം ആശുപത്രികളിൽ രോഗികൾ മരിക്കുന്ന സാഹചര്യത്തിന് അടിയന്തരമായി അറുതിവരുത്തണമെന്ന് കോടതി നിർദേശിച്ചു. ഇപ്പോൾ വെള്ളം തലയ്ക്കു മുകളിലായിക്കഴിഞ്ഞു. ഉടൻതന്നെ എല്ലാക്കാര്യങ്ങളും സജ്ജീകരിക്കേണ്ടതുണ്ട്. നിങ്ങൾ എല്ലാം തയാറാക്കിയേ മതിയാകൂ. എട്ടു ജീവനുകൾ വീണ്ടും നഷ്ടമായി. ഇനിയും കണ്ണടച്ചിരിക്കാനാവില്ല എന്നാണ് ജസ്റ്റീസുമാരായ വിപിൻ സാംഗിയും രേഖ പല്ലിയും പറഞ്ഞത്.
അതിനിടെ, ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിൽ വിശദാംശങ്ങൾ സമർപ്പിക്കാമെന്ന കേന്ദ്രസർക്കാർ വാദത്തെയും ഹൈക്കോടതി രൂക്ഷമായി നേരിട്ടു. ഇത് സുപ്രീംകോടതി ഉത്തരവാണ്. അതിനാൽ അവിടെയേ റിപ്പോർട്ട് നൽകൂ എന്ന് പറയരുതെന്നാണ് ഹൈക്കോടതി പറഞ്ഞത്. നിങ്ങൾ ഉത്തരവ് നടപ്പാക്കാൻ ബാധ്യസ്ഥരാണ്. സുപ്രീംകോടതി ഉത്തരവ് ഇറക്കിയതു പോലെ തന്നെ ഹൈക്കോടതിയും ഇക്കാര്യത്തിൽ നിർദേശം നൽകിയിട്ടുണ്ട്. കോടതിയലക്ഷ്യം അവസാനം മാത്രം പരിഗണിക്കുന്ന കാര്യമായിരിക്കും. എന്നാൽ, അത്തരം നടപടികളിലേക്ക് കടക്കില്ല എന്നു കരുതരുത് എന്നും കേന്ദ്രത്തെ ഹൈക്കോടതി താക്കീത് ചെയ്തു.