റായ്പുർ: ഛത്തിസ്ഗഡിലെ കോവിഡ് ആശുപത്രിയിൽ തീപിടിത്തമുണ്ടായി അഞ്ചു രോഗികൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് റായ്പൂരിലെ മൾട്ടി സ്പെഷാലിറ്റി ആശുപത്രി മാനേജിംഗ് ബോർഡിലെ രണ്ടംഗങ്ങൾ അറസ്റ്റിൽ. ഉത്തരവാദിത്വങ്ങളിൽ വീഴ്ച വരുത്തിയ കുറ്റത്തിനാണ് ഡോ. സച്ചിൽ മൽ, ഡോ. അരവിന്ദോ റോയി എന്നിവരാണ് അറസ്റ്റിലായതെന്ന് പുരാനി ബസ്തി എസ്പി മനോജ് ധ്രുവ് അറിയിച്ചു. മറ്റു രണ്ട് ബോർഡ് അംഗങ്ങൾക്കായി തെരച്ചിൽ തുടരുകയാണ് എന്നും അറിയിച്ചു.
കഴിഞ്ഞ മാസം പതിനേഴിന് പച്ച്പെടി നക്കയിലെ രാജ്ധാനി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലാണു തീപിടിത്തമുണ്ടായത്. ഒരു രോഗി പൊള്ളലേറ്റും മറ്റു നാലുപേർ ശ്വാസംമുട്ടിയും മരിച്ചു. സംഭവത്തിൽ റായ്പുർ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തീപിടിത്തം പ്രതിരോധിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
കഴിഞ്ഞ മാസം പതിനേഴിന് പച്ച്പെടി നക്കയിലെ രാജ്ധാനി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലാണു തീപിടിത്തമുണ്ടായത്. ഒരു രോഗി പൊള്ളലേറ്റും മറ്റു നാലുപേർ ശ്വാസംമുട്ടിയും മരിച്ചു. സംഭവത്തിൽ റായ്പുർ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തീപിടിത്തം പ്രതിരോധിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.