ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി അതിരൂക്ഷമായ ഡൽഹിയിൽ സൗജന്യറേഷനും ഓട്ടോ-ടാക്സി ഡ്രൈവർമാർക്ക് ധനസഹായവും പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ഡൽഹിയിലെ 72 ലക്ഷം കാർഡ് ഉടമകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നു കേജരിവാൾ പറഞ്ഞു.
അടുത്ത രണ്ടു മാസത്തേക്കാണു സൗജന്യ റേഷൻ. അതിനു പുറമേയാണ് ഓട്ടോ-ടാക്സി ഡ്രൈവർമാർക്ക് 5000 രൂപ ധനസഹായം പ്രഖ്യാപിച്ചത്. ഡൽഹിയിലെ കോവിഡ് സാഹചര്യത്തിന് വേഗം ശമനമുണ്ടാകുമെന്നും ലോക്ക്ഡൗണ്‍ അധിക കാലത്തേക്കു നീട്ടേണ്ടിവരില്ലെന്നുമാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ ഓട്ടോ-ടാക്സി ഡ്രൈവർമാർക്ക് കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്തും 5000 രൂപ ധനസഹായം നൽകിയിരുന്നു. ഇത് ഇത്തവണയും തുടരുമെന്നാണ് കേജരിവാൾ അറിയിച്ചത്. 1,56,000 ഡ്രൈവർമാർക്ക് ഇത് പ്രയോജനം ചെയ്യും. സൗജന്യമായി റേഷൻ നൽകാനുള്ള തീരുമാനം വഴി 72ലക്ഷം ജനങ്ങൾക്ക് ഗുണം ചെയ്യുമെന്നും അരവിന്ദ് കേജരിവാൾ പറഞ്ഞു.
അടുത്ത രണ്ടു മാസത്തേക്കാണു സൗജന്യ റേഷൻ. അതിനു പുറമേയാണ് ഓട്ടോ-ടാക്സി ഡ്രൈവർമാർക്ക് 5000 രൂപ ധനസഹായം പ്രഖ്യാപിച്ചത്. ഡൽഹിയിലെ കോവിഡ് സാഹചര്യത്തിന് വേഗം ശമനമുണ്ടാകുമെന്നും ലോക്ക്ഡൗണ്‍ അധിക കാലത്തേക്കു നീട്ടേണ്ടിവരില്ലെന്നുമാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ ഓട്ടോ-ടാക്സി ഡ്രൈവർമാർക്ക് കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്തും 5000 രൂപ ധനസഹായം നൽകിയിരുന്നു. ഇത് ഇത്തവണയും തുടരുമെന്നാണ് കേജരിവാൾ അറിയിച്ചത്. 1,56,000 ഡ്രൈവർമാർക്ക് ഇത് പ്രയോജനം ചെയ്യും. സൗജന്യമായി റേഷൻ നൽകാനുള്ള തീരുമാനം വഴി 72ലക്ഷം ജനങ്ങൾക്ക് ഗുണം ചെയ്യുമെന്നും അരവിന്ദ് കേജരിവാൾ പറഞ്ഞു.