ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ജമ്മു കാഷ്മീർ ഗവർണറുമായിരുന്ന ജഗ്മോഹൻ (93) അന്തരിച്ചു. 1984 മുതൽ 89 വരെയും 1990 ജനുവരി മുതൽ മേയ് രണ്ടുവരെയും രണ്ടുതവണ ജമ്മു കാഷ്മീർ ഗവർണറായി പ്രവർത്തിച്ചു. അഭിപ്രായഭിന്നതയെത്തുടർന്ന് അന്നത്തെ വി.പി. സിംഗ് സർക്കാർ അദ്ദേഹത്തെ ഗവർണർസ്ഥാനത്തുനിന്നും നീക്കുകായിരുന്നു. ഗോവ ഗവർണർ, ഡൽഹി ലെഫ്റ്റനന്റ് ഗവർണർ എന്നി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 70കളിൽ ഡൽഹി ഡെവലപ്മെന്റ് അഥോറിറ്റി വൈസ് ചെയർമാനായാണ് ഔദ്യോഗികജീവിതം തുടങ്ങിയത്.
1996ൽ ബിജെപി ടിക്കറ്റിൽ ലോക്സഭയിലെത്തിയ അദ്ദേഹം വാജ്പേയി മന്ത്രിസഭയിൽ നഗര വികസനം - വിനോദസഞ്ചാരം എന്നീ മന്ത്രാലയങ്ങളുടെ ചുമതലും വഹിച്ചിരുന്നു. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് മകൻ സഞ്ജയ് ഗാന്ധിയുടെ വലംകൈ ആയി പ്രവർത്തിച്ചിരുന്ന ജഗ്മോഹൻ ശക്തമായ തീരുമാനങ്ങളെടുക്കുന്ന ഭരണാധികാരിയെന്ന നിലയിൽ ഏറെ ആരാധകരെയും അതിലേറെ വിമർശകരെയും നേടിയെടുത്തു. നഗരത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനായി കുടിലുകൾ ഇടിച്ചുനിരത്തിയതിനു നേതൃത്വം നൽകിയത് ജഗ്മോഹൻ ആയിരുന്നു.
1996ൽ ബിജെപി ടിക്കറ്റിൽ ലോക്സഭയിലെത്തിയ അദ്ദേഹം വാജ്പേയി മന്ത്രിസഭയിൽ നഗര വികസനം - വിനോദസഞ്ചാരം എന്നീ മന്ത്രാലയങ്ങളുടെ ചുമതലും വഹിച്ചിരുന്നു. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് മകൻ സഞ്ജയ് ഗാന്ധിയുടെ വലംകൈ ആയി പ്രവർത്തിച്ചിരുന്ന ജഗ്മോഹൻ ശക്തമായ തീരുമാനങ്ങളെടുക്കുന്ന ഭരണാധികാരിയെന്ന നിലയിൽ ഏറെ ആരാധകരെയും അതിലേറെ വിമർശകരെയും നേടിയെടുത്തു. നഗരത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനായി കുടിലുകൾ ഇടിച്ചുനിരത്തിയതിനു നേതൃത്വം നൽകിയത് ജഗ്മോഹൻ ആയിരുന്നു.