ശ്രീനഗർ: വടക്കാൻ കാഷ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിനൊടുവിൽ ഒരു ഭീകരർ പിടിയിൽ. ആപ്പിൾ നഗരമായ സാപോറിൽ ചൊവ്വാഴ്ചയുണ്ടായ ഏറ്റുമുട്ടലിലാണു വിദേശരാജ്യത്തുനിനുള്ള ഭീകരൻ പിടിയിലായത്. കഴിഞ്ഞമാസം രണ്ട് കൗൺസിലർമാരെ സാപോറിൽ കൊലപ്പെടുത്തിയ ഭീകരനാണു പിടിയിലായതെന്ന് കാഷ്മീർ ഐജിപി വിജയ് കുമാർ അറിയിച്ചു. ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് സിആർപിഎഫും പോലീസും ഉൾപ്പെടെ സംയുക്തസേന പ്രദേശത്ത് തിരച്ചിൽ തുടങ്ങുകയായിരുന്നു.
കഴിഞ്ഞ മാർച്ച് 30 നാണ് രണ്ട് മുനിസിപ്പൽ കൗൺസിലർമാരെയും ഒരു പോലീസുകാരനെയും സാപോറിൽ ഭീകരർ കൊലപ്പെടുത്തിയത്. ലഷ്കർ ഇ ത്വയ്ബയാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പിന്നീട് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ മാർച്ച് 30 നാണ് രണ്ട് മുനിസിപ്പൽ കൗൺസിലർമാരെയും ഒരു പോലീസുകാരനെയും സാപോറിൽ ഭീകരർ കൊലപ്പെടുത്തിയത്. ലഷ്കർ ഇ ത്വയ്ബയാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പിന്നീട് വ്യക്തമാക്കിയിരുന്നു.