പാറ്റ്ന: കോവിഡ് രണ്ടാംതരംഗത്തെ പ്രതിരോധിക്കുന്നതിനായി 15 വരെ ബിഹാറിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്ത നിവാരണ സമിതിയാണു ലോക്ക്ഡൗൺ നടപ്പാക്കാൻ തീരുമാനിച്ചത്.
രണ്ടാം തരംഗത്തിൽ മറ്റു സംസ്ഥാനങ്ങളിലേതുപോലെ ബിഹാറിലും രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണെന്ന് ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി. ഒരാഴ്ചയായി രോഗികളുടെ എണ്ണത്തിൽ പത്തുശതമാനത്തിന്റെ പ്രതിദിന വർധനയാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് ഇന്നു മുതൽ പത്തുദിവസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്. അവശ്യസേവനങ്ങൾക്ക് വിലക്ക് ഉണ്ടാകില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
രണ്ടാം തരംഗത്തിൽ മറ്റു സംസ്ഥാനങ്ങളിലേതുപോലെ ബിഹാറിലും രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണെന്ന് ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി. ഒരാഴ്ചയായി രോഗികളുടെ എണ്ണത്തിൽ പത്തുശതമാനത്തിന്റെ പ്രതിദിന വർധനയാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് ഇന്നു മുതൽ പത്തുദിവസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്. അവശ്യസേവനങ്ങൾക്ക് വിലക്ക് ഉണ്ടാകില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.