വിജയവാഡ: കോവിഡ് രണ്ടാംതരംഗത്തെ പ്രതിരോധിക്കാനായി സംസ്ഥാനത്ത് നാളെ മുതൽ സംസ്ഥാനത്ത് ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ആന്ധ്രപ്രദേശ് സർക്കാർ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാക്സിനേഷൻ നടപടികളുൾപ്പെടെ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചർച്ച ചെയ്തു. ഇതിനുശേഷമായിരുന്നു തീരുമാനം.
എല്ലാദിവസവും രാവിലെ ആറു മുതൽ ഉച്ചയ്ക്ക് 12 വരെ അവശ്യസാധനങ്ങൾ വാങ്ങാൻ സൗകര്യംനൽകും. എന്നാൽ ഈ സമയത്തും 144 ാം വകുപ്പ് പ്രാബല്യത്തിലായിരിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്കുശേഷം എല്ലാ വ്യാപാരസ്ഥാപനങ്ങളും അടച്ചിടണം. അടിയന്തര സേവനങ്ങൾ മാത്രമേ ഇതിനുശേഷം അനുവദിക്കൂ.
സംസ്ഥാനത്തെ 558 കോവിഡ് ആശുപത്രികളിലായി 44,599 കിടക്കകൾ ലഭ്യമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. 37,760 രോഗികളാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 1,01,204 രോഗികൾ വീടുകളിൽ കഴിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാദിവസവും രാവിലെ ആറു മുതൽ ഉച്ചയ്ക്ക് 12 വരെ അവശ്യസാധനങ്ങൾ വാങ്ങാൻ സൗകര്യംനൽകും. എന്നാൽ ഈ സമയത്തും 144 ാം വകുപ്പ് പ്രാബല്യത്തിലായിരിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്കുശേഷം എല്ലാ വ്യാപാരസ്ഥാപനങ്ങളും അടച്ചിടണം. അടിയന്തര സേവനങ്ങൾ മാത്രമേ ഇതിനുശേഷം അനുവദിക്കൂ.
സംസ്ഥാനത്തെ 558 കോവിഡ് ആശുപത്രികളിലായി 44,599 കിടക്കകൾ ലഭ്യമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. 37,760 രോഗികളാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 1,01,204 രോഗികൾ വീടുകളിൽ കഴിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.