ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയം പുനഃപരിശോധിക്കണമെന്നു സുപ്രീംകോടതി. ഇപ്പോഴത്തെ നയം പ്രഥമദൃഷ്ട്യാ പൊതുജനാരോഗ്യത്തിനുള്ള അവകാശം നിഷേധിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
മരുന്നു കന്പനികൾ കേന്ദ്ര സർക്കാരിന് കുറഞ്ഞ വിലയും സംസ്ഥാനങ്ങൾക്കു കൂടിയ വിലയുമാണ് നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരുകൾ മരുന്നു കന്പനികളുമായി വില പേശുന്നതിനുള്ള അവസരം ഉണ്ടാക്കിയിരിക്കുന്നതു മത്സരത്തിനുള്ള വഴി തെളിക്കും. ഇതു പതിനെട്ടിനും 45നും ഇടയിലുള്ളവർക്കു വാക്സിൻ നൽകുന്നതിനുള്ള സംസ്ഥാനങ്ങളുടെ വാക്സിനേഷൻ പദ്ധതിയെ പ്രതികൂലമായി ബാധിക്കും.
പിന്നാക്ക വിഭാഗത്തിൽ പെട്ടവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും ഉയർന്ന വില കൊടുത്ത് വാക്സിൻ വാങ്ങാൻ കഴിയാത്ത അവസ്ഥ സൃഷ്ടിക്കും. സബ്സിഡി നിരക്കിലോ സൗജന്യമായോ വാക്സിൻ നൽകുന്നതിനും ഇത് തടസം നിൽക്കും. രാജ്യവ്യാപകമായി വാക്സിൻ വിതരണത്തിൽ വേർതിരിവ് ഉണ്ടാക്കാനും ഇടയാക്കും. പൊതുജന താത്പര്യാർഥം ഏവർക്കും ഗുണകരമായ രീതിയിൽ വേണം വാക്സിൻ വിതരണം നടപ്പാക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
എല്ലാവരെയും ഒരേ തരത്തിലാണു കോവിഡ് ബാധിച്ചിരിക്കുന്നത്. 45 വയസിനു മുകലിലുള്ളവർക്ക് കേന്ദ്ര സർക്കാർ സൗജന്യമായി വാക്സിൻ നൽകുന്നു. എന്നാൽ പതിനെട്ടിനും 45നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകുന്നതിനുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കു മാത്രമാക്കിയിരിക്കുകയും ചെയ്തിരിക്കുന്നു. ഇത്തരം വേർതിരിവ് അനുവദിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മരുന്നു കന്പനികൾ കേന്ദ്ര സർക്കാരിന് കുറഞ്ഞ വിലയും സംസ്ഥാനങ്ങൾക്കു കൂടിയ വിലയുമാണ് നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരുകൾ മരുന്നു കന്പനികളുമായി വില പേശുന്നതിനുള്ള അവസരം ഉണ്ടാക്കിയിരിക്കുന്നതു മത്സരത്തിനുള്ള വഴി തെളിക്കും. ഇതു പതിനെട്ടിനും 45നും ഇടയിലുള്ളവർക്കു വാക്സിൻ നൽകുന്നതിനുള്ള സംസ്ഥാനങ്ങളുടെ വാക്സിനേഷൻ പദ്ധതിയെ പ്രതികൂലമായി ബാധിക്കും.
പിന്നാക്ക വിഭാഗത്തിൽ പെട്ടവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും ഉയർന്ന വില കൊടുത്ത് വാക്സിൻ വാങ്ങാൻ കഴിയാത്ത അവസ്ഥ സൃഷ്ടിക്കും. സബ്സിഡി നിരക്കിലോ സൗജന്യമായോ വാക്സിൻ നൽകുന്നതിനും ഇത് തടസം നിൽക്കും. രാജ്യവ്യാപകമായി വാക്സിൻ വിതരണത്തിൽ വേർതിരിവ് ഉണ്ടാക്കാനും ഇടയാക്കും. പൊതുജന താത്പര്യാർഥം ഏവർക്കും ഗുണകരമായ രീതിയിൽ വേണം വാക്സിൻ വിതരണം നടപ്പാക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
എല്ലാവരെയും ഒരേ തരത്തിലാണു കോവിഡ് ബാധിച്ചിരിക്കുന്നത്. 45 വയസിനു മുകലിലുള്ളവർക്ക് കേന്ദ്ര സർക്കാർ സൗജന്യമായി വാക്സിൻ നൽകുന്നു. എന്നാൽ പതിനെട്ടിനും 45നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകുന്നതിനുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കു മാത്രമാക്കിയിരിക്കുകയും ചെയ്തിരിക്കുന്നു. ഇത്തരം വേർതിരിവ് അനുവദിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.