ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം പിടിച്ചു നിർത്താൻ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് സുപ്രീംകോടതി. നിലവിലെ സാഹചര്യം ഗുരുതരമാണെന്നും രോഗവ്യാപനം തടയാൻ വലിയ കൂടിച്ചേരലുകൾക്ക് കർശന നിരോധനം ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്നുമാണ് സുപ്രീംകോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചത്. പൊതു ജനക്ഷേമം മുൻനിർത്തി കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം പിടിച്ചു നിർത്താൻ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തുന്നതിനെ കുറിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗൗരവമായി ആലോചിക്കണം.
ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയാൽ ഉണ്ടാകുന്നു സാമൂഹ്യ, സാന്പത്തിക പ്രതിസന്ധിയെക്കുറിച്ച് ബോധ്യമുണ്ട്. പാവപ്പെട്ടവർ ഉൾപ്പെടെ വലിയ ബുദ്ധിമുട്ടിലാകും. അതിനാൽ തന്നെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ അവശ വിഭാഗങ്ങളുടെ അത്യാവശ്യങ്ങൾ നിവർത്തിക്കുന്നതിന് വേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തണമെന്നും സുപ്രീംകോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചു.
കോവിഡ് ചികിത്സയ്ക്ക് ആവശ്യമായ റെഡിംസീവർ ഉൾപ്പെടെ അത്യാവശ്യ മരുന്നുകൾ വിലനിയന്ത്രണം ഇല്ലാതെ കൂടിയ വിലയ്ക്ക് വിൽക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളെ ചൂഷണം ചെയ്യുന്ന ഇത്തരം നടപടികൾക്കെതിരേ കർശന നടപടിയെടുക്കണം. കോവിഡ് ചികിത്സയ്ക്കായുള്ള മരുന്നുകൾ കരിഞ്ചന്തയിൽ വിൽക്കുന്നത് കണ്ടെത്താനും കർശന നടപടിയെടുക്കാനും കേന്ദ്ര സർക്കാർ പ്രത്യേക സമിതിയെ രൂപീകരിക്കണം. മെഡിക്കൽ ഗ്രേഡ് ഓക്സിജൻ ഉൾപ്പെടെ നിശ്ചിത വിലയ്ക്കു മാത്രമേ വിൽക്കുന്നുള്ളൂ എന്നുറപ്പു വരുത്തണം.
മരുന്നുകളുടെ വ്യാജ പതിപ്പുകൾ വിൽക്കുന്നത് കണ്ടെത്തി കർശന നടപടിയെടുക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ആംബുലൻസുകൾക്ക് അധിക തുക ഈടാക്കുന്നത് തടയണമെന്നും ഇതു സംബന്ധിച്ച പരാതികൾ കേൾക്കുന്നതിനും തീർപ്പാക്കുന്നതിനും പ്രത്യേക വേദി രൂപീകരിക്കണമെന്നും നിർദേശിച്ചു.
ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയാൽ ഉണ്ടാകുന്നു സാമൂഹ്യ, സാന്പത്തിക പ്രതിസന്ധിയെക്കുറിച്ച് ബോധ്യമുണ്ട്. പാവപ്പെട്ടവർ ഉൾപ്പെടെ വലിയ ബുദ്ധിമുട്ടിലാകും. അതിനാൽ തന്നെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ അവശ വിഭാഗങ്ങളുടെ അത്യാവശ്യങ്ങൾ നിവർത്തിക്കുന്നതിന് വേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തണമെന്നും സുപ്രീംകോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചു.
കോവിഡ് ചികിത്സയ്ക്ക് ആവശ്യമായ റെഡിംസീവർ ഉൾപ്പെടെ അത്യാവശ്യ മരുന്നുകൾ വിലനിയന്ത്രണം ഇല്ലാതെ കൂടിയ വിലയ്ക്ക് വിൽക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളെ ചൂഷണം ചെയ്യുന്ന ഇത്തരം നടപടികൾക്കെതിരേ കർശന നടപടിയെടുക്കണം. കോവിഡ് ചികിത്സയ്ക്കായുള്ള മരുന്നുകൾ കരിഞ്ചന്തയിൽ വിൽക്കുന്നത് കണ്ടെത്താനും കർശന നടപടിയെടുക്കാനും കേന്ദ്ര സർക്കാർ പ്രത്യേക സമിതിയെ രൂപീകരിക്കണം. മെഡിക്കൽ ഗ്രേഡ് ഓക്സിജൻ ഉൾപ്പെടെ നിശ്ചിത വിലയ്ക്കു മാത്രമേ വിൽക്കുന്നുള്ളൂ എന്നുറപ്പു വരുത്തണം.
മരുന്നുകളുടെ വ്യാജ പതിപ്പുകൾ വിൽക്കുന്നത് കണ്ടെത്തി കർശന നടപടിയെടുക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ആംബുലൻസുകൾക്ക് അധിക തുക ഈടാക്കുന്നത് തടയണമെന്നും ഇതു സംബന്ധിച്ച പരാതികൾ കേൾക്കുന്നതിനും തീർപ്പാക്കുന്നതിനും പ്രത്യേക വേദി രൂപീകരിക്കണമെന്നും നിർദേശിച്ചു.