ധാക്ക: സെൻട്രൽ ബംഗ്ലാദേശിൽ ബോട്ടപകടത്തിൽ 26 മരണം. ഷിബ്ചാർ പട്ടണത്തിനു സമീപം പദ്മ നദിയിൽ മുപ്പതിലധികം പേരെ കയറ്റിയ ചെറിയ സ്പീഡ് ബോട്ട് മണ്ണുകയറ്റിവന്ന മറ്റൊരു ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു. മുപ്പതിലധികം പേരാണ് യാത്രാബോട്ടിലുണ്ടായിരുന്നത്. കാണാതായവർക്കായി തെരച്ചിൽ നടക്കുന്നു.
പ്രായപൂർത്തിയാകാത്ത, പരിചയമില്ലാത്ത ബാലനാണ് യാത്രാ ബോട്ട് നിയന്ത്രിച്ചിരുന്നതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൂടുതൽ ആളുകളെ ബോട്ടിൽ കയറ്റിയിരുന്നു.
ഒരു സ്ത്രീയുടെയും 25 പുരുഷന്മാരുടെയും മൃതദേഹങ്ങളാണ് തെരച്ചിൽ സംഘം കണ്ടെത്തിയത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ആറംഗ കമ്മിറ്റിയെ നിയോഗിച്ചു.
പ്രായപൂർത്തിയാകാത്ത, പരിചയമില്ലാത്ത ബാലനാണ് യാത്രാ ബോട്ട് നിയന്ത്രിച്ചിരുന്നതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൂടുതൽ ആളുകളെ ബോട്ടിൽ കയറ്റിയിരുന്നു.
ഒരു സ്ത്രീയുടെയും 25 പുരുഷന്മാരുടെയും മൃതദേഹങ്ങളാണ് തെരച്ചിൽ സംഘം കണ്ടെത്തിയത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ആറംഗ കമ്മിറ്റിയെ നിയോഗിച്ചു.