കോൽക്കത്ത: പശ്ചിമബംഗാളിൽ ബിജെപി ഉയർത്തിയ വെല്ലുവിളി അതിജീവിച്ച് മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ഹാട്രിക് വിജയം നേടി. മൂന്നിൽരണ്ടു ഭൂരിപക്ഷത്തോടെയാണു തൃണമൂലിന്റെ വിജയം. എന്നാൽ, മുഖ്യമന്ത്രി മമത ബാനർജി നന്ദിഗ്രാമിൽ ബിജെപിയിലെ സുവേന്ദു അധികാരിയോടു പരാജയപ്പെട്ടു.
മമത മുഖ്യമന്ത്രിയാകരുതെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തിറങ്ങിക്കഴിഞ്ഞു. ബംഗാളിൽ തെരഞ്ഞെടുപ്പു നടന്ന 292 സീറ്റുകളിൽ 216 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് വിജയിക്കുകയോ ലീഡ് നേടുകയോ ചെയ്തു. ബിജെപി 74 സീറ്റിലൊതുങ്ങി. ഇടതു-കോൺഗ്രസ് സഖ്യത്തിന് ഒറ്റ സീറ്റിൽ പോലും വിജയിക്കാനായില്ല.
തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം വൻ ഭൂരിപക്ഷത്തിൽ അധികാരം പിടിച്ചു. 234 അംഗ സഭയിൽ ഡിഎംകെ സഖ്യം 158 സീറ്റുകളിൽ വിജയിക്കുകയോ ലീഡ് നേടുകയോ ചെയ്തു. ഡിഎംകെയ്ക്ക് ഒറ്റയ്ക്ക് 131 സീറ്റുകളിൽ മേധാവിത്വമുണ്ട്. ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രിയാകും. അണ്ണാ ഡിഎംകെ 76 സീറ്റുകളിൽ മുന്നേറ്റമുണ്ടാക്കി. സഖ്യകക്ഷികളായ ബിജെപി മൂന്നും പിഎംകെ ആറും സീറ്റ് നേടി. ആസാമിൽ ബിജെപി നേതൃത്വം നല്കുന്ന എൻഡിഎ കേവല ഭൂരിപക്ഷം നേടി. 126 അംഗ നിയമസഭയിൽ ബിജെപിക്കും സഖ്യകക്ഷികൾക്കും 75 സീറ്റുകളിൽ മേധാവിത്വമുണ്ട്. കോൺഗ്രസിനും സഖ്യകക്ഷികൾക്കും 50 സീറ്റിൽ മുൻതൂക്കമുണ്ട്. നിലവിലെ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, ഹിമന്ത ബിശ്വ ശർമ എന്നിവരുടെ പേരുകളാണു മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നത്.
മമത മുഖ്യമന്ത്രിയാകരുതെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തിറങ്ങിക്കഴിഞ്ഞു. ബംഗാളിൽ തെരഞ്ഞെടുപ്പു നടന്ന 292 സീറ്റുകളിൽ 216 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് വിജയിക്കുകയോ ലീഡ് നേടുകയോ ചെയ്തു. ബിജെപി 74 സീറ്റിലൊതുങ്ങി. ഇടതു-കോൺഗ്രസ് സഖ്യത്തിന് ഒറ്റ സീറ്റിൽ പോലും വിജയിക്കാനായില്ല.
തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം വൻ ഭൂരിപക്ഷത്തിൽ അധികാരം പിടിച്ചു. 234 അംഗ സഭയിൽ ഡിഎംകെ സഖ്യം 158 സീറ്റുകളിൽ വിജയിക്കുകയോ ലീഡ് നേടുകയോ ചെയ്തു. ഡിഎംകെയ്ക്ക് ഒറ്റയ്ക്ക് 131 സീറ്റുകളിൽ മേധാവിത്വമുണ്ട്. ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രിയാകും. അണ്ണാ ഡിഎംകെ 76 സീറ്റുകളിൽ മുന്നേറ്റമുണ്ടാക്കി. സഖ്യകക്ഷികളായ ബിജെപി മൂന്നും പിഎംകെ ആറും സീറ്റ് നേടി. ആസാമിൽ ബിജെപി നേതൃത്വം നല്കുന്ന എൻഡിഎ കേവല ഭൂരിപക്ഷം നേടി. 126 അംഗ നിയമസഭയിൽ ബിജെപിക്കും സഖ്യകക്ഷികൾക്കും 75 സീറ്റുകളിൽ മേധാവിത്വമുണ്ട്. കോൺഗ്രസിനും സഖ്യകക്ഷികൾക്കും 50 സീറ്റിൽ മുൻതൂക്കമുണ്ട്. നിലവിലെ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, ഹിമന്ത ബിശ്വ ശർമ എന്നിവരുടെ പേരുകളാണു മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നത്.