യാങ്കോൺ: പട്ടാള ഭരണകൂടത്തിനെതിരേ മ്യാൻമർ ജനത ഇന്നലെ നടത്തിയ പ്രകടനങ്ങൾക്കു നേർക്ക് വെടിവയ്പ്. കുറഞ്ഞത് ഏഴു പേർ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. യാങ്കോണും മാണ്ഡലേയും അടക്കമുള്ള നഗരങ്ങളിലെല്ലാം വലിയ പ്രകടനങ്ങൾ നടന്നു. ചിലയിടത്ത് ബുദ്ധസന്യാസികളാണു നേതൃത്വം നല്കിയത്. യാങ്കോണിലടക്കം വ്യാപകമായി സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. അസ്ഥിരത വിതയ്ക്കാനായി പ്രതിഷേധക്കാർ സർക്കാർ സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് നാടൻ ബോംബുകൾ പ്രയോഗിക്കുകയാണെന്നു സർക്കാർ മാധ്യമങ്ങൾ പറഞ്ഞു.
ഫെബ്രുവരി ഒന്നിനാണു പട്ടാളം ജനാധിപത്യനേതാവ് ഓംഗ് സാൻ സൂചി അടക്കമുള്ളവരെ തടവിലാക്കി അധികാരം പിടിച്ചത്. സൂചിയുടെ പാർട്ടി തെരഞ്ഞെടുപ്പിൽ ജയിച്ചത് കൃത്രിമത്വം കാട്ടിയാണെന്ന് ആരോപിച്ചായിരുന്നു അട്ടിമറി.
ജനകീയ പ്രതിഷേധം അടിച്ചമർത്താനുള്ള പട്ടാളത്തിന്റെ നടപടികളിൽ ഇതുവരെ 759 പേർ കൊല്ലപ്പെട്ടുവെന്നാണു സന്നദ്ധസംഘടനകൾ അറിയിച്ചത്.
ഫെബ്രുവരി ഒന്നിനാണു പട്ടാളം ജനാധിപത്യനേതാവ് ഓംഗ് സാൻ സൂചി അടക്കമുള്ളവരെ തടവിലാക്കി അധികാരം പിടിച്ചത്. സൂചിയുടെ പാർട്ടി തെരഞ്ഞെടുപ്പിൽ ജയിച്ചത് കൃത്രിമത്വം കാട്ടിയാണെന്ന് ആരോപിച്ചായിരുന്നു അട്ടിമറി.
ജനകീയ പ്രതിഷേധം അടിച്ചമർത്താനുള്ള പട്ടാളത്തിന്റെ നടപടികളിൽ ഇതുവരെ 759 പേർ കൊല്ലപ്പെട്ടുവെന്നാണു സന്നദ്ധസംഘടനകൾ അറിയിച്ചത്.