ഹൂസ്റ്റൺ: മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ അപ്പോളോ 11 ദൗത്യത്തെക്കുറിച്ചുള്ള ഓർമകൾ നീൽ ആംസ്ട്രോംഗിനെയും എഡ്വിൻ ആൾഡ്രിനെയുമാണു മനസിലെത്തിക്കുക. ഇവർക്കൊപ്പം ദൗത്യത്തിൽ നിർണായക പങ്കുവഹിച്ച മൈക്കിൾ കോളിൻസിനു താരപ്രഭയിൽനിന്ന് അകന്നു കഴിയാനായിരുന്നു വിധി. ചന്ദ്രന് തൊട്ടടുത്തെത്തിയിട്ടും അതിൽ കാലുകുത്താൻ ഭാഗ്യം ലഭിക്കാതിരുന്നയാൾ.
ബുധനാഴ്ച അന്തരിച്ച മൈക്കിൾ കോളിൻസ്(90) അപ്പോളോ ദൗത്തിലെ മൂന്നാമനായിരുന്നു. 1969 ജൂലൈ 21ന് ആംസ്ട്രോംഗും ആൾഡ്രിനും ചന്ദ്രനിൽ കാലുകുത്തുന്പോൾ കൊളംബിയ എന്ന കമാൻഡ് മോഡ്യൂൾ പേടകം നിയന്ത്രിക്കുന്ന സുപ്രധാന ചുമതലയിലായിരുന്നു കോളിൻസ്. “ഒരു ചെറിയ ചുവടുവയ്പ്, മനുഷ്യരാശിയുടെ വലിയ കുതിച്ചുചാട്ടം” എന്ന് ആംസ്ട്രോംഗ് പ്രഖ്യാപിക്കുന്പോൾ കമാൻഡ് മൊഡ്യൂളിൽ ഏകനായി ചന്ദ്രനെ ചുറ്റുകയായിരുന്നു കോളിൻസ്. ആദാമിനുശേഷം ഒരു മനുഷ്യൻ അനുഭവിക്കുന്ന ഏറ്റവും വലിയ ഏകാന്തതയായിരുന്നു അതെന്നായിരുന്നു അപ്പോളോ ദൗത്യത്തിന്റെ മിഷൻ കൺട്രോൾ പറഞ്ഞത്.
ദീർഘകാലം കാൻസറിനോടു പോരാടിയാണ് കോളിൻസ് വിടവാങ്ങിയത്. അപ്പോളോ 11 ബഹിരാകാശ സഞ്ചാരികളിൽ ഇനി അവശേഷിക്കുന്നത് തൊണ്ണൂറ്റൊന്നുകാരനായ ആൾഡ്രിനാണ്. ആംസ്ട്രോംഗ് 2012 ഓഗസ്റ്റ് 25നു മരിച്ചു.
ആംസ്ട്രോംഗിനും ആൾഡ്രിനുമൊപ്പം വാർത്താപ്രാധാന്യവും ശ്രദ്ധയും കിട്ടാത്തത്തിൽ കോളിൻസിനു പരിഭവമില്ലായിരുന്നു. “എനിക്കു ലഭിച്ച ഇരിപ്പിടം അത്ര മികച്ചതല്ലെങ്കിലും ഞാനതിൽ അവേശഭരിതനായിരുന്നു” എന്നാണ് അദ്ദേഹം പ്രതികരിച്ചിട്ടുള്ളത്.
അനേകായിരങ്ങളുടെ ഒത്തൊരുമയുടെ ഫലമാണു ചാന്ദ്രദൗത്യത്തിന്റെ വിജയമെന്ന ബോധ്യവും കോളിൻസിനുണ്ടായിരുന്നു. ചന്ദ്രനിൽനിന്ന് ഭൂമിയിലേക്കുള്ള മടക്കത്തിൽ മിഷൻ കൺട്രോളുമായുള്ള ആശയവിനിമയത്തിൽ അദ്ദേഹം അതു പറഞ്ഞു: “ഞങ്ങളുടെ ഈ ചന്ദ്രയാത്ര നിങ്ങൾക്ക് വളരെ ലളിതമായി തോന്നാം... ഞങ്ങൾ മൂന്നുപേരെ മാത്രമേ നിങ്ങൾ കാണുന്നുള്ളൂ. പക്ഷേ തിരശീലയ്ക്കു പിന്നിൽ അനേകായിരങ്ങളുണ്ട്.”
കോളിൻസിന്റെ ബഹുമാനാർഥം അദ്ദേഹം ചന്ദ്രദൗത്യത്തിനിടെ എടുത്ത ഒരു ചിത്രം നാസ ഇന്നലെ പുറത്തുവിട്ടു. ആംസ്ട്രോംഗും കോളിൻസും ലൂണാർ മൊഡ്യൂളിൽ(ഈഗിൾ പേടകം) കൺട്രോൾ മൊഡ്യൂളിലേക്കു വരുന്നതാണു ചിത്രം. പശ്ചാത്തലത്തിൽ ഭൂമിയും കാണാം.
യുഎസ് ആർമി ഓഫീസർ ജയിംസ് ല്യൂട്ടൻ കോളിൻസിന്റെയും വിർജീനിയ സ്റ്റുവർട്ടിന്റെയും മകനായി റോമിലാണ് ജനനം. പിതാവ് ആ സമയം റോമിലെ മിലിട്ടറി അറ്റാഷെ ആയിരുന്നു. യുഎസ് എയർഫോഴ്സിൽ പൈലറ്റായിരുന്ന മൈക്കിൾ കോളിൻസ് 1963ൽ നാസയുടെ ബഹിരാകാശ സഞ്ചാരിയായി തെരഞ്ഞെടുക്കപ്പെട്ടു. 1910ലെ ജമിനി 10 ബഹിരാകാശ ദൗത്യത്തിൽ പൈലറ്റായിരുന്നു. ആകാശനടത്തം ചെയ്ത നാലാമത്തെയാളാണ്. 1970ൽ നാസായിൽനിന്നു വിരമിച്ചു.
ബുധനാഴ്ച അന്തരിച്ച മൈക്കിൾ കോളിൻസ്(90) അപ്പോളോ ദൗത്തിലെ മൂന്നാമനായിരുന്നു. 1969 ജൂലൈ 21ന് ആംസ്ട്രോംഗും ആൾഡ്രിനും ചന്ദ്രനിൽ കാലുകുത്തുന്പോൾ കൊളംബിയ എന്ന കമാൻഡ് മോഡ്യൂൾ പേടകം നിയന്ത്രിക്കുന്ന സുപ്രധാന ചുമതലയിലായിരുന്നു കോളിൻസ്. “ഒരു ചെറിയ ചുവടുവയ്പ്, മനുഷ്യരാശിയുടെ വലിയ കുതിച്ചുചാട്ടം” എന്ന് ആംസ്ട്രോംഗ് പ്രഖ്യാപിക്കുന്പോൾ കമാൻഡ് മൊഡ്യൂളിൽ ഏകനായി ചന്ദ്രനെ ചുറ്റുകയായിരുന്നു കോളിൻസ്. ആദാമിനുശേഷം ഒരു മനുഷ്യൻ അനുഭവിക്കുന്ന ഏറ്റവും വലിയ ഏകാന്തതയായിരുന്നു അതെന്നായിരുന്നു അപ്പോളോ ദൗത്യത്തിന്റെ മിഷൻ കൺട്രോൾ പറഞ്ഞത്.
ദീർഘകാലം കാൻസറിനോടു പോരാടിയാണ് കോളിൻസ് വിടവാങ്ങിയത്. അപ്പോളോ 11 ബഹിരാകാശ സഞ്ചാരികളിൽ ഇനി അവശേഷിക്കുന്നത് തൊണ്ണൂറ്റൊന്നുകാരനായ ആൾഡ്രിനാണ്. ആംസ്ട്രോംഗ് 2012 ഓഗസ്റ്റ് 25നു മരിച്ചു.
ആംസ്ട്രോംഗിനും ആൾഡ്രിനുമൊപ്പം വാർത്താപ്രാധാന്യവും ശ്രദ്ധയും കിട്ടാത്തത്തിൽ കോളിൻസിനു പരിഭവമില്ലായിരുന്നു. “എനിക്കു ലഭിച്ച ഇരിപ്പിടം അത്ര മികച്ചതല്ലെങ്കിലും ഞാനതിൽ അവേശഭരിതനായിരുന്നു” എന്നാണ് അദ്ദേഹം പ്രതികരിച്ചിട്ടുള്ളത്.
അനേകായിരങ്ങളുടെ ഒത്തൊരുമയുടെ ഫലമാണു ചാന്ദ്രദൗത്യത്തിന്റെ വിജയമെന്ന ബോധ്യവും കോളിൻസിനുണ്ടായിരുന്നു. ചന്ദ്രനിൽനിന്ന് ഭൂമിയിലേക്കുള്ള മടക്കത്തിൽ മിഷൻ കൺട്രോളുമായുള്ള ആശയവിനിമയത്തിൽ അദ്ദേഹം അതു പറഞ്ഞു: “ഞങ്ങളുടെ ഈ ചന്ദ്രയാത്ര നിങ്ങൾക്ക് വളരെ ലളിതമായി തോന്നാം... ഞങ്ങൾ മൂന്നുപേരെ മാത്രമേ നിങ്ങൾ കാണുന്നുള്ളൂ. പക്ഷേ തിരശീലയ്ക്കു പിന്നിൽ അനേകായിരങ്ങളുണ്ട്.”
കോളിൻസിന്റെ ബഹുമാനാർഥം അദ്ദേഹം ചന്ദ്രദൗത്യത്തിനിടെ എടുത്ത ഒരു ചിത്രം നാസ ഇന്നലെ പുറത്തുവിട്ടു. ആംസ്ട്രോംഗും കോളിൻസും ലൂണാർ മൊഡ്യൂളിൽ(ഈഗിൾ പേടകം) കൺട്രോൾ മൊഡ്യൂളിലേക്കു വരുന്നതാണു ചിത്രം. പശ്ചാത്തലത്തിൽ ഭൂമിയും കാണാം.
യുഎസ് ആർമി ഓഫീസർ ജയിംസ് ല്യൂട്ടൻ കോളിൻസിന്റെയും വിർജീനിയ സ്റ്റുവർട്ടിന്റെയും മകനായി റോമിലാണ് ജനനം. പിതാവ് ആ സമയം റോമിലെ മിലിട്ടറി അറ്റാഷെ ആയിരുന്നു. യുഎസ് എയർഫോഴ്സിൽ പൈലറ്റായിരുന്ന മൈക്കിൾ കോളിൻസ് 1963ൽ നാസയുടെ ബഹിരാകാശ സഞ്ചാരിയായി തെരഞ്ഞെടുക്കപ്പെട്ടു. 1910ലെ ജമിനി 10 ബഹിരാകാശ ദൗത്യത്തിൽ പൈലറ്റായിരുന്നു. ആകാശനടത്തം ചെയ്ത നാലാമത്തെയാളാണ്. 1970ൽ നാസായിൽനിന്നു വിരമിച്ചു.