ന്യൂഡൽഹി: രാജ്യത്തു കോവിഡ് വ്യാപനം അതിരൂക്ഷമാവുകയും മരണനിരക്ക് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ സുപ്രീംകോടതി വിഷയത്തിൽ സ്വമേധയാ കേസെടുത്തു. ഓക്സിജൻ വിതരണം, അവശ്യ മരുന്നുകളുടെ വിതരണം, വാക്സിനേഷന്റെ രീതിയും സ്വഭാവവും, ലോക്ക്ഡൗണ് പ്രഖ്യാപിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം എന്നിവയിൽ വിശദീകരണം തേടി സുപ്രീംകോടതി കേന്ദ്രത്തിനു നോട്ടീസ് നൽകി.
ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡേ അധ്യക്ഷനായ ബെഞ്ചിന്റേതാണു നടപടി. കേസിൽ ഇന്നു വീണ്ടും വാദം കേൾക്കും. കേസിൽ കോടതിയെ സഹായിക്കാൻ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു.
ഓക്സിജൻ വിതരണമുൾപ്പെ ടെ നാലു വിഷയങ്ങളിൽ ഒരു ദേശീയ പദ്ധതി രൂപീകരിക്കണമെന്നാണു സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ടു ഡൽഹി, ബോംബെ, സിക്കിം, മധ്യപ്രദേശ്, കോൽക്കത്ത, അലാഹാബാദ് എന്നീ ആറു ഹൈക്കോടതികളിൽ കേസ് നടക്കുന്നുണ്ട്. ഈ കേസുകൾ മെച്ചപ്പെട്ട നിലയിൽ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും ചില ആശയക്കുഴപ്പങ്ങളുള്ളതിനാൽ ഇവയെല്ലാം സുപ്രീംകോടതിയിലേക്കു മാറ്റുകയാണെന്നും ബെഞ്ച് വ്യക്തമാക്കി. ജസ്റ്റീസുമാരായ എൽ. നാഗേശ്വര റാവു, രവീന്ദ്ര ഭട്ട് എന്നിവരാണു ബെഞ്ചിലെ മറ്റംഗങ്ങൾ.
നിലവിലുള്ള ഹൈക്കോടതി വിധികളെ ഒന്നും തന്നെ മറികടക്കുന്നതല്ല സുപ്രീംകോടതി നടപടിയെന്ന് ജസ്റ്റീസ് രവീന്ദ്ര ഭട്ട് വ്യക്തമാക്കി. സർക്കാരിനു വ്യക്തമായ പദ്ധതികളുമായി ഹൈക്കോടതികളെയും സമീപിക്കാമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് അദ്ദേഹം പറഞ്ഞു. എങ്കിലും കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പദ്ധതികൾ സുപ്രീംകോടതിക്കു മുന്നിൽ നേരിട്ട് അവതരിപ്പിക്കുന്നതായിരിക്കും കൂടുതൽ നല്ലതെന്ന് ചീഫ് ജസ്റ്റീസ് വിശദീകരിച്ചു. വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്ത വിവരം കോവിഡ് കേസുകൾ പരിഗണിക്കുന്ന ഹൈക്കോടതികളെ ധരിപ്പിക്കാമെന്ന് സോളിസിറ്റർ ജനറൽ അറിയിച്ചു.
ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡേ അധ്യക്ഷനായ ബെഞ്ചിന്റേതാണു നടപടി. കേസിൽ ഇന്നു വീണ്ടും വാദം കേൾക്കും. കേസിൽ കോടതിയെ സഹായിക്കാൻ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു.
ഓക്സിജൻ വിതരണമുൾപ്പെ ടെ നാലു വിഷയങ്ങളിൽ ഒരു ദേശീയ പദ്ധതി രൂപീകരിക്കണമെന്നാണു സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ടു ഡൽഹി, ബോംബെ, സിക്കിം, മധ്യപ്രദേശ്, കോൽക്കത്ത, അലാഹാബാദ് എന്നീ ആറു ഹൈക്കോടതികളിൽ കേസ് നടക്കുന്നുണ്ട്. ഈ കേസുകൾ മെച്ചപ്പെട്ട നിലയിൽ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും ചില ആശയക്കുഴപ്പങ്ങളുള്ളതിനാൽ ഇവയെല്ലാം സുപ്രീംകോടതിയിലേക്കു മാറ്റുകയാണെന്നും ബെഞ്ച് വ്യക്തമാക്കി. ജസ്റ്റീസുമാരായ എൽ. നാഗേശ്വര റാവു, രവീന്ദ്ര ഭട്ട് എന്നിവരാണു ബെഞ്ചിലെ മറ്റംഗങ്ങൾ.
നിലവിലുള്ള ഹൈക്കോടതി വിധികളെ ഒന്നും തന്നെ മറികടക്കുന്നതല്ല സുപ്രീംകോടതി നടപടിയെന്ന് ജസ്റ്റീസ് രവീന്ദ്ര ഭട്ട് വ്യക്തമാക്കി. സർക്കാരിനു വ്യക്തമായ പദ്ധതികളുമായി ഹൈക്കോടതികളെയും സമീപിക്കാമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് അദ്ദേഹം പറഞ്ഞു. എങ്കിലും കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പദ്ധതികൾ സുപ്രീംകോടതിക്കു മുന്നിൽ നേരിട്ട് അവതരിപ്പിക്കുന്നതായിരിക്കും കൂടുതൽ നല്ലതെന്ന് ചീഫ് ജസ്റ്റീസ് വിശദീകരിച്ചു. വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്ത വിവരം കോവിഡ് കേസുകൾ പരിഗണിക്കുന്ന ഹൈക്കോടതികളെ ധരിപ്പിക്കാമെന്ന് സോളിസിറ്റർ ജനറൽ അറിയിച്ചു.