കോൽക്കത്ത: പശ്ചിമബംഗാളിൽ പുരോഗമിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ പ്രചാരണത്തിലുൾപ്പെടെ കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിൽ തെരഞ്ഞെടുപ്പു കമ്മീഷനുണ്ടായ വീഴ്ചകളിൽ കൽക്കട്ട ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി.
സർക്കുലറുകൾ പുറപ്പെടുവിക്കുന്നതിനു പുറമേ കോവിഡ് സുരക്ഷയ്ക്കായി യോഗങ്ങൾ ചേരുക എന്നതുകൊണ്ടുമാത്രം കാര്യമില്ലെന്നു ചീഫ് ജസ്റ്റീസ് ടി.ബി.എൻ. രാധാകൃഷ്ണൻ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ചട്ടങ്ങൾ നടപ്പാക്കാനുള്ള നടപടിക്രമങ്ങളെക്കുറിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷനു നിർദേശം നൽകുകയും ചെയ്തു.
തെരഞ്ഞെടുപ്പിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നാവശ്യപ്പെട്ടുള്ള മൂന്ന് പൊതുതാത്പര്യ ഹർജികൾ പരിഗണിക്കവേയാണു കോടതിയുടെ നിർദേശം. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രചാരണപരിപാടികളിൽ ആളുകൾ പങ്കെടുക്കുന്നത് കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ പിടിയിലമർന്ന സംസ്ഥാനത്ത് അതീവഗുരുതര സ്ഥിതിവിശേഷം സൃഷ്ടിക്കുമെന്നു കോടതി വിലയിരുത്തി.
സർക്കുലറുകൾ പുറപ്പെടുവിക്കുന്നതിനു പുറമേ കോവിഡ് സുരക്ഷയ്ക്കായി യോഗങ്ങൾ ചേരുക എന്നതുകൊണ്ടുമാത്രം കാര്യമില്ലെന്നു ചീഫ് ജസ്റ്റീസ് ടി.ബി.എൻ. രാധാകൃഷ്ണൻ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ചട്ടങ്ങൾ നടപ്പാക്കാനുള്ള നടപടിക്രമങ്ങളെക്കുറിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷനു നിർദേശം നൽകുകയും ചെയ്തു.
തെരഞ്ഞെടുപ്പിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നാവശ്യപ്പെട്ടുള്ള മൂന്ന് പൊതുതാത്പര്യ ഹർജികൾ പരിഗണിക്കവേയാണു കോടതിയുടെ നിർദേശം. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രചാരണപരിപാടികളിൽ ആളുകൾ പങ്കെടുക്കുന്നത് കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ പിടിയിലമർന്ന സംസ്ഥാനത്ത് അതീവഗുരുതര സ്ഥിതിവിശേഷം സൃഷ്ടിക്കുമെന്നു കോടതി വിലയിരുത്തി.