ന്യൂഡൽഹി: മെഡിക്കൽ ഓക്സിജന്റെ രൂക്ഷമായ ക്ഷാമവും ആശുപത്രി കിടക്കകളുടെ അഭാവവും ഡൽഹിയിലെ കോവിഡ് പ്രതിസന്ധി അതിരൂക്ഷമാക്കി മാറ്റി. തലസ്ഥാന നഗരത്തിലെ ആശുപത്രികൾക്ക് മുന്നിൽ നിന്ന് അകത്തേക്ക് പ്രവേശനം ലഭിക്കാത്ത കോവിഡ് ബാധിതർ ഉൾപ്പടെയുള്ളവരുടെ ഹൃദയഭേദകമായ കാഴ്ചകളാണു കണ്ടത്.
അടിയന്തര ചികിത്സ ആവശ്യമുള്ള നൂറു കണക്കിന് രോഗികളുമായി വന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ മുന്നോട്ടു നീങ്ങാനാകാതെ മണിക്കൂറുകളോളമാണ് ഇന്നലെ ഡൽഹി ലോക് നായക് ജയ് പ്രകാശ് ആശുപത്രിക്കു മുന്നിൽ കിടന്നത്. കോവിഡ് വ്യാപന നിരക്ക് കുതിച്ചുയരുന്ന ഡൽഹിയിൽ മലയാളികൾ ഉൾപ്പടെയുള്ളവർ ചികിത്സ ലഭ്യമാകാതെ കടുത്ത പ്രതിസന്ധിയിലാണ്. മാധ്യമപ്രവർത്തകരടക്കം നിരവധി പേർ കോവിഡ് ബാധിച്ച് ചികിത്സയിലും നിരീക്ഷണത്തിലുമാണ്.
മൂന്ന് ആശുപത്രികളിൽ പ്രവേശനം നിഷേധിക്കപ്പെട്ട ശേഷമാണ് കോവിഡ് ബാധിച്ച ഭാര്യയെ ബൈക്കിൽ ഇരുത്തി ഇന്നലെ അസ്ലം ഖാൻ എന്ന യുവാവ് എൽഎൻജെപി ആശുപത്രിയിൽ എത്തിയത്. എന്നാൽ, കിടക്കകൾ എല്ലാം തന്നെ രോഗികളെ കൊണ്ടു നിറഞ്ഞതിനാൽ അവിടെയും പ്രവേശനം സാധ്യമല്ലായിരുന്നു. ഡൽഹിയിൽ കോവിഡ് ചികിത്സ നൽകുന്ന ഏറ്റവും വലിയ ആശുപത്രിയാണ് എൽഎൻജെപി ആശുപത്രി. ഡൽഹിയിലെ ശാന്തി മുകുന്ത് ആശുപത്രിയിൽ ഓക്സിജൻ തീർന്നുവെന്നും തന്റെ രോഗികൾ മരണാസന്നരായെന്നും പറഞ്ഞ് ആശുപത്രി സിഇഒ മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞു.
ഡൽഹിയിലെ ഓക്സിജൻ ക്ഷാമം സംബന്ധിച്ച് ബുധനാഴ്ച ഹൈക്കോടതിയിൽ മാരത്തോണ്‍ വാദമാണ് നടന്നത്. യാചിച്ചോ കടം വാങ്ങിയോ തട്ടിയെടുത്തോ ഏത് വിധേനയും വാക്സിൻ ലഭ്യമാക്കണമെന്നു കോടതി ഇന്നലെ സർക്കാരിനോടു നിർദേശിച്ചു.
കേന്ദ്ര സർക്കാർ ഓക്സിജന്‍ ക്വോട്ട വർധിപ്പിച്ചു എങ്കിലും ഇപ്പോഴുള്ളതിന്റെ ഇരട്ടി ഓക്സിജൻ സംസ്ഥാനത്തിന് ആവശ്യമാണെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഇന്നലെ പറഞ്ഞത്. ഹരിയാനയിൽ നിന്ന് ഓക്സിജൻ എത്തിക്കുന്നതിനായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ സഹായം അഭ്യർഥിച്ചു എന്നും പൂർണ സഹകരണം ഉറപ്പ് ലഭിച്ചു എന്നും കേജരിവാൾ വ്യക്തമാക്കി.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കോവിഡ് ചികിത്സയ്ക്കായി ആംബുലൻസ് സേവനം ആവശ്യപ്പെട്ട് പ്രതിദിനം 2500 ഫോണ്‍കോളുകളാണ് ഡൽഹിയിലെ സർവീസ് സെന്ററുകളിൽ മാത്രം എത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം സർക്കാർ ആംബുലൻസ് സർവീസുകളുടെ സേവനം തേടിയെത്തിയത് മാത്രം 17,924 ഫോണ്‍കോളുകളാണ്. സ്വകാര്യ ആംബുലൻസ് സർവീസുകളുടെ കണക്ക് ഇതിനു പുറമേയാണ്.
അടിയന്തര ചികിത്സ ആവശ്യമുള്ള നൂറു കണക്കിന് രോഗികളുമായി വന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ മുന്നോട്ടു നീങ്ങാനാകാതെ മണിക്കൂറുകളോളമാണ് ഇന്നലെ ഡൽഹി ലോക് നായക് ജയ് പ്രകാശ് ആശുപത്രിക്കു മുന്നിൽ കിടന്നത്. കോവിഡ് വ്യാപന നിരക്ക് കുതിച്ചുയരുന്ന ഡൽഹിയിൽ മലയാളികൾ ഉൾപ്പടെയുള്ളവർ ചികിത്സ ലഭ്യമാകാതെ കടുത്ത പ്രതിസന്ധിയിലാണ്. മാധ്യമപ്രവർത്തകരടക്കം നിരവധി പേർ കോവിഡ് ബാധിച്ച് ചികിത്സയിലും നിരീക്ഷണത്തിലുമാണ്.
മൂന്ന് ആശുപത്രികളിൽ പ്രവേശനം നിഷേധിക്കപ്പെട്ട ശേഷമാണ് കോവിഡ് ബാധിച്ച ഭാര്യയെ ബൈക്കിൽ ഇരുത്തി ഇന്നലെ അസ്ലം ഖാൻ എന്ന യുവാവ് എൽഎൻജെപി ആശുപത്രിയിൽ എത്തിയത്. എന്നാൽ, കിടക്കകൾ എല്ലാം തന്നെ രോഗികളെ കൊണ്ടു നിറഞ്ഞതിനാൽ അവിടെയും പ്രവേശനം സാധ്യമല്ലായിരുന്നു. ഡൽഹിയിൽ കോവിഡ് ചികിത്സ നൽകുന്ന ഏറ്റവും വലിയ ആശുപത്രിയാണ് എൽഎൻജെപി ആശുപത്രി. ഡൽഹിയിലെ ശാന്തി മുകുന്ത് ആശുപത്രിയിൽ ഓക്സിജൻ തീർന്നുവെന്നും തന്റെ രോഗികൾ മരണാസന്നരായെന്നും പറഞ്ഞ് ആശുപത്രി സിഇഒ മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞു.
ഡൽഹിയിലെ ഓക്സിജൻ ക്ഷാമം സംബന്ധിച്ച് ബുധനാഴ്ച ഹൈക്കോടതിയിൽ മാരത്തോണ്‍ വാദമാണ് നടന്നത്. യാചിച്ചോ കടം വാങ്ങിയോ തട്ടിയെടുത്തോ ഏത് വിധേനയും വാക്സിൻ ലഭ്യമാക്കണമെന്നു കോടതി ഇന്നലെ സർക്കാരിനോടു നിർദേശിച്ചു.
കേന്ദ്ര സർക്കാർ ഓക്സിജന്‍ ക്വോട്ട വർധിപ്പിച്ചു എങ്കിലും ഇപ്പോഴുള്ളതിന്റെ ഇരട്ടി ഓക്സിജൻ സംസ്ഥാനത്തിന് ആവശ്യമാണെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഇന്നലെ പറഞ്ഞത്. ഹരിയാനയിൽ നിന്ന് ഓക്സിജൻ എത്തിക്കുന്നതിനായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ സഹായം അഭ്യർഥിച്ചു എന്നും പൂർണ സഹകരണം ഉറപ്പ് ലഭിച്ചു എന്നും കേജരിവാൾ വ്യക്തമാക്കി.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കോവിഡ് ചികിത്സയ്ക്കായി ആംബുലൻസ് സേവനം ആവശ്യപ്പെട്ട് പ്രതിദിനം 2500 ഫോണ്‍കോളുകളാണ് ഡൽഹിയിലെ സർവീസ് സെന്ററുകളിൽ മാത്രം എത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം സർക്കാർ ആംബുലൻസ് സർവീസുകളുടെ സേവനം തേടിയെത്തിയത് മാത്രം 17,924 ഫോണ്‍കോളുകളാണ്. സ്വകാര്യ ആംബുലൻസ് സർവീസുകളുടെ കണക്ക് ഇതിനു പുറമേയാണ്.